Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജമാഅത്തുദ്ദഅ്വ പുതിയ...

ജമാഅത്തുദ്ദഅ്വ പുതിയ രൂപത്തിൽ; ഇനി ‘തെഹ്രീക് ആസാദി ജമ്മുകശ്മീർ’

text_fields
bookmark_border
ജമാഅത്തുദ്ദഅ്വ പുതിയ രൂപത്തിൽ; ഇനി ‘തെഹ്രീക് ആസാദി ജമ്മുകശ്മീർ’
cancel

ഇസ്ലാമാബാദ്: ഹാഫിസ് സഇൗദിെൻറ വീട്ടുതടങ്കിലിനു ശേഷം പ്രവർത്തനങ്ങൾ അടിച്ചമർത്തെപ്പട്ട ജമാഅത്തുദ്ദഅ്വ പേരുമാറ്റുന്നു. തെഹ്രീക് ആസാദി ജമ്മുകശ്മീർ എന്ന പേരിൽ പുതിയ സംഘടനയായാണ് പ്രവർത്തിക്കുക. സഇൗദിെന അറസ്റ്റ് ചെയ്തതിലൂടെ സംഘടനാ പ്രവർത്തനം ഭരണകൂടം അടിച്ചമർത്തിയിരിക്കുകയാണ്.

മുംബൈ ആക്രമണത്തിെൻറ സൂത്രധാരനായ സഇൗദ് അറസ്റ്റിന് ഒരാഴ്ച മുമ്പ് പുതിയ സംഘടനയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ‘കശ്മീരിന് അടിയന്തിരമായി സ്വാതന്ത്ര്യം’ എന്നാണ് തെഹ്രീക് അസാദി ജമ്മുകശ്മീർ അർഥമാക്കുന്നത്.

ജമാഅത്തുദ്ദഅ്വയെയും ഫലാഹെ ഇൻസാനിയറ്റ് ഫൗണ്ടേഷനെയും അടിച്ചമർത്താനുള്ള ഒൗദ്യോഗിക നീക്കം മണത്തറിഞ്ഞ സഇൗദ് എങ്ങനെ ഇതിനെ മറികടക്കാം എന്നതിനെ കുറിച്ച് നേരത്തെ പദ്ധതി തയാറാക്കിയിരുന്നു.

രണ്ട് സംഘടനകളും പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചതായി സർക്കാറിെൻറ ഒൗദ്യോഗിക വൃത്തങ്ങളും സ്ഥീരീകരിച്ചിട്ടുണ്ട്. പാകിസ്താനിൽ കശ്മീർ ദിനമായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് പരിപാടികൾ സംഘടിപ്പിക്കാനും സംഘടന പദ്ധതിയിട്ടിട്ടുണ്ട്. തെഹ്രീക് ആസാദിയുടെ ബാനറുകൾ ലാഹോറിലും മറ്റ് നഗരങ്ങളിലും കണ്ടതായും സർക്കാർവൃത്തങ്ങൾ പറയുന്നു. ലാഹോറിൽ ഞായറാഴ്ചത്തെ സായാഹ്ന പ്രാർഥനകൾക്ക് ശേഷം കശ്മീർ കോൺഫറൻസ് സംഘടിപ്പിക്കും.

ലാഹോറിലെയും പഞ്ചാബിലെയും വിവിധ ജില്ലകളിൽ തെഹ്രീക് കശ്മീരിെൻറ സംഭാവനാ േകന്ദ്രങ്ങളും ആംബുലൻസ് സേവനങ്ങളും വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വരികയായണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafis saeedjamaat ud dawa
News Summary - Days After Hafiz Saeed’s House Arrest, JuD Rebrands Under New Name
Next Story