ഹാഫിസ് സഇൗദിെൻറ വീട്ടുതടങ്കൽ:പഞ്ചാബ് സർക്കാറിനോട് കോടതി വിശദീകരണം തേടി
text_fieldsലാഹോർ: ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഇൗദിെൻറ വീട്ടുതടങ്കൽ നീട്ടിയതിനെക്കുറിച്ച് തീരുമാനം അറിയിക്കാൻ ലാഹോർ ഹൈകോടതി പഞ്ചാബ് സർക്കാറിനോട് ആവശ്യപ്പെട്ടു.
വീട്ടുതടങ്കൽ 60 ദിവസത്തേക്കുകൂടി നീട്ടിയത് ചോദ്യംചെയ്ത് സഇൗദ് ഹരജി നൽകിയിരുന്നു. തുടർന്നാണ് സെപ്റ്റംബർ 11ന് മുമ്പായി തീരുമാനം അറിയിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ലാഹോർ ഹൈകോടതി ജസ്റ്റിസ് മുസഫിർ അലി നഖ്വിയാണ് സർക്കാറിന് നിർദേശം നൽകിയത്.
മുംബൈ ആക്രമണത്തിെൻറ സൂത്രധാരനെന്നുകരുതുന്ന സഇൗദിെൻറയും സഹായികളായ അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇഖ്ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, ഖ്വാസി കാശിഫ് ഹുസൈൻ എന്നിവരുടെയും വീട്ടുതടങ്കൽ ജൂലൈ 28നാണ് 60 ദിവസത്തേക്കു കൂടി നീട്ടിയത്. ജനുവരി 30നാണ് തീവ്രവാദ വിരുദ്ധ നിയമമനുസരിച്ച് ഇവരെ പഞ്ചാബ് സർക്കാർ തടവിലാക്കിയത്. തടവിനെ ചോദ്യം ചെയ്ത് ജനുവരി 30ന് സമർപ്പിച്ച അപേക്ഷ കോടതി ജൂൺ ഏഴിന് പരിഗണനക്ക് വെച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ ആഴ്ച വീണ്ടും ഹരജി നൽകിയത്. സെപ്റ്റംബർ 12ന് കേസിൽ വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.