ഹെലികോപ്ടർ അതിർത്തി ലംഘിച്ചില്ലെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം അതിർത്തി ലംഘിച്ചതിന് ഇന്ത്യൻ സേന വെടിവെച്ച പാക് ഹെലികോപ്ടറിൽ സഞ്ചരിച്ചത് താനായിരുന്നുവെന്നും അതിർത്തിക്കടുത്ത് എത്തുക മാത്രമേ ചെയ്തുള്ളൂവെന്നും വിശദീകരണവുമായി പാക് അധീന കശ്മീർ നേതാവ് രാജ ഫാറൂഖ് ഹൈദർ.
ഗുൽപുർ സെക്ടറിൽ അബ്ബാസ്പുർ ഗ്രാമത്തിലാണ് ഞായറാഴ്ച ഉച്ചക്ക് 12.10ന് ഹെലികോപ്ടർ അതിർത്തി ലംഘിച്ച് പറന്നത്. ഉടൻ സൈനികർ വെടിവെപ്പ് നടത്തിയതോടെ തിരിച്ചുപോയി. വാടകക്കെടുത്ത വെള്ള ഹെലികോപ്ടറിൽ ഹൈദറിനു പുറമെ രണ്ടു മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
പാക് അധീന കശ്മീർ മന്ത്രിസഭാംഗത്തിെൻറ സഹോദരൻ മരിച്ച വീട്ടിൽ അനുശോചനത്തിന് പോയതായിരുന്നുവെന്നും അതിർത്തിയോട് ചേർന്ന ഗ്രാമത്തിലായിരുന്നു വീടെന്നും ഹൈദർ പറഞ്ഞു.
വെടിവെപ്പിൽ അപകടമില്ലാതെ തിരിച്ചെത്തി. സിവിലിയൻ ഹെലികോപ്ടറായതിനാൽ ഇന്ത്യൻ സേനയെ അറിയിക്കേണ്ടിയിരുന്നില്ലെന്നും ആക്രമണം പാക് സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.