കോവിഡ് വാക്സിെൻറ പേറ്റൻറ് ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് യു.എസ്
text_fieldsവാഷിങ്ടൺ: കോവിഡ് വാക്സിെൻറ പേറ്റൻറ് ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് യു.എസും. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കടുത്ത സമ്മർദം ഉയരുന്നതിനിടെയാണ് പേറ്റൻറ് താൽക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനത്തെ യു.എസ് പിന്തുണച്ചത്. യു.എസ് പ്രസിഡൻറിെൻറ വ്യാപാര പ്രതിനിധി കാതറീൻ ടായിയാണ് ഇക്കാര്യം അറിയിച്ചത്.
ബൗദ്ധിക സ്വത്തവകാശത്തെ എപ്പോഴും സംരക്ഷിക്കുന്ന നയമാണ് യു.എസിേൻറത്. എന്നാൽ, കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിനുകളുടെ പേറ്റൻറ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കുകയാണെന്ന് കാതറീൻ ടായ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്കൻ ജനങ്ങൾക്ക് ആവശ്യത്തിന് വാക്സിൻ ലഭ്യമാണ്. വാക്സിൻ ലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി വിവിധ കമ്പനികളുമായി ചർച്ച നടത്തും. വാക്സിൻ നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
പേറ്റൻറ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തിെൻറ കടുത്ത സമ്മർദമാണ് യു.എസ് നേരിട്ടത്. രാജ്യത്തെ ചില ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും പേറ്റൻറ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്സിനുകളുടെ കുത്തക യു.എസ് അടക്കമുള്ള ചില സമ്പന്ന രാജ്യങ്ങൾക്ക് മാത്രമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിൽ വലയുേമ്പാൾ ഇത് ഒഴിവാക്കി വാക്സിൻ എല്ലാവർക്കും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ലോകാരോഗ്യ സംഘടനയും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അതേസമയം, വാക്സിെൻറ പേറ്റൻറ് ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നാലെ യു.എസിലെ മരുന്ന് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.