കാലാവസ്ഥ ഉച്ചകോടിക്ക് മോദിയെ ക്ഷണിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ് ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ വെർച്വൽ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസിഡൻറ് ജോ ബൈഡൻ. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ഉൾപ്പെടെ 40 ലോകനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ദക്ഷിണേഷ്യയിൽനിന്ന് മോദിയെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ലോദെ ഷെരിങ് എന്നിവർക്കാണ് ക്ഷണമുള്ളത്. ഏപ്രിൽ 22ന് ഭൗമദിനത്തിൽ ആരംഭിക്കുന്ന ഉച്ചകോടി രണ്ടുദിവസം നീളും. 2030ഓടെ അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനത്തിെൻറ അളവ് കുറക്കുകയെന്ന യു.എസ് ലക്ഷ്യം മുൻനിർത്തിയാണ് ഉച്ചകോടി.
2050ഓടെ ലോകത്തെ കാർബൺ രഹിതമാക്കുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാര മാർഗങ്ങളാണ് ഉച്ചകോടി തേടുന്നത്. ഇതിനായി ലോകരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതുൾപ്പെടെ സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടാവുമെന്നാണ് സൂചന.കോവിഡ് വ്യാപന സാഹചര്യത്തിലാണ് ഉച്ചകോടി ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. നവംബറിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്കു മുന്നോടിയായുള്ള പ്രധാന ചുവടുവെപ്പായിരിക്കും വെർച്വൽ ഉച്ചകോടിയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.