യു.എസ് സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ല; താലിബാനെതിരെ അഫ്ഗാൻ തനിച്ച് പോരാടണം -ബൈഡൻ
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിൽ നിന്നും സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. സ്വന്തം രാജ്യത്തിനായി പോരാടാൻ അഫ്ഗാൻ ഒന്നിച്ചുനിൽക്കണമെന്നും ബെഡൻ ഉപദേശം നൽകി. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് ബൈഡന്‍റെ പ്രതികരണം.
''നോക്കൂ. ഞങ്ങൾ 20 വർഷമായി ഒരു ലക്ഷം കോടിയിലേറെ ഡോളർ ചിലവാക്കി. മൂന്ന് ലക്ഷം അഫ്ഗാൻ സൈനികർക്ക് ഞങ്ങൾ ആധുനിക യുദ്ധോപകരണങ്ങൾ നൽകുകയും പരിശീലിപ്പിക്കുകയും ചെയ്തു'' -ബൈഡൻ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിൽനിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി മെയ് മാസത്തിൽ ഒൗേദ്യാഗികമായി ആരംഭിച്ചിരുന്നു.അമേരിക്ക പിൻമാറ്റം അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നത് ആരംഭിച്ചിരുന്നു.
താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിൻമാറ്റം. ഇത് പൂർത്തിയാകുന്നതോടെ അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്ക് മാത്രമാകും സുരക്ഷ സൈനികർ കാവലുണ്ടാകുക.
കഴിഞ്ഞ 20 വർഷത്തിനിടെ എട്ടു ലക്ഷം യു.എസ് സൈനികർ മാറിമാറി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേർ കൊല്ലപ്പെട്ടു. 20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.