കാലിഫോർണിയയിൽ ഇന്ത്യൻ കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റം ഏറ്റില്ല
text_fieldsവാഷിങ്ടൺ: കാലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽ തട്ടിക്കൊണ്ടു പോയ എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാല് ഇന്ത്യൻ വംശജരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം ഏറ്റുപറഞ്ഞില്ല. കേസിലെ പ്രതി ജീസസ് മാനുവൽ സൽഗാഡോ (48) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഒക്ടോബർ മൂന്നിനാണ് എട്ടുമാസം പ്രായമുള്ള അരൂഹിയെയും മാതാപിതാക്കളെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൃത്യം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. കുറ്റം തെളിഞ്ഞാൽ പരോൾ പോലും ലഭിക്കാതെ ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും.
ജസ്ദീപ് സിങ് (36), ഭാര്യ ജസ്‍ലീൻ കൗർ (27) ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, ഇവരുടെ ബന്ധുവായ അമൻദീപ് സിങ് (39) എന്നിവരാണു മരിച്ചത്. മെർസെഡ് കൗണ്ടിയിലെ ഒരു തോട്ടത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.മൃതദേഹങ്ങൾ ഞായറാഴ്ച സംസ്കരിക്കും.
സൗത്ത് ഹൈവേ 59 ൽ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തിൽ നിന്നാണ് കുടുംബത്തെ തട്ടിയെടുത്തത്. തട്ടിക്കൊണ്ടു പോകുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.