Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെല്ലുവിളി നിറഞ്ഞ...

വെല്ലുവിളി നിറഞ്ഞ ദിവസങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നു, എന്തിനും തയാറാണ് -ഇസ്രായേൽ സൈനിക മേധാവി

text_fields
bookmark_border
Herzi Halevi
cancel

തെൽ അവിവ്: വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നതെന്നും, എന്നാൽ എന്തിനെയും നേരിടാൻ തയാറാണെന്നും ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹാലേവി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ വധിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക മേധാവിയുടെ വാക്കുകൾ.

ഇസ്രായേൽ സൈന്യത്തിന്‍റെ നോർത്തേൺ കമാൻഡിലെത്തിയ ഹെർസി ഹാലേവി സാഹചര്യം വിലയിരുത്തി. 'വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. ആക്രമണത്തിനായാലും പ്രതിരോധത്തിനായാലും ഏത് സാഹചര്യത്തിലും പ്രവർത്തിക്കാൻ സൈന്യം അങ്ങേയറ്റം തയാറാണ്. പോരാട്ടം തുടരാനും ഹിസ്ബുല്ലയെ ഇല്ലാതാക്കാനും ഞങ്ങൾ ഉറച്ച തീരുമാനമെടുത്തവരാണ്. ഭീകരവാദ സംഘടനകളെയും അവരുടെ സ്വാധീനത്തെയും ഇല്ലാതാക്കലും ബന്ധികളാക്കിയവരെ മോചിപ്പിക്കലുമാണ് ഞങ്ങളുടെ ദൗത്യലക്ഷ്യം' -ഇസ്രായേൽ സൈനിക മേധാവി പറഞ്ഞു.

ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ വധത്തിന് ശേഷവും ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ബൈറൂത്തിനു തെക്ക് ദഹിയ മേഖല കേന്ദ്രീകരിച്ചാണ് ആക്രമണം. ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാൻഡർ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാൽ, കരാക്കെയുടെ മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, ഹിസ്ബുല്ലയുടെ മിസൈൽ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്രായേൽ വധിച്ചിരുന്നു. നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.

1992 മുതൽ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. സംഘടനയെ സൈനികമായും രാഷ്ട്രീയമായും ശക്തമാക്കിയ നസ്റുല്ലയെ ലക്ഷ്യമിട്ട് മുമ്പും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. 2006ൽ നടന്ന ഇസ്രായേൽ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം നസ്റുല്ല പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ, വോക്കിടോക്കി സ്ഫോടനങ്ങളിൽ നടത്തി നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു. പിന്നാലെ തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒറ്റദിവസം അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelIsrael ArmyLebanon Attack
News Summary - Challenging days await us says Israels army chief
Next Story