ട്രംപുമായി പോരിനുറച്ച് യുറോപ്യൻ യൂണിയൻ; വിശ്വസ്തൻ മസ്കിന്റെ കമ്പനിക്ക് 8500 കോടി പിഴ ചുമത്തും
text_fieldsഇലോൺ മസ്ക്
ബ്രസൽസ്: ഡോണൾഡ് ട്രംപുമായുള്ള പോരിൽ നിന്നും പിന്മാറില്ലെന്ന സൂചന നൽകി യുറോപ്യൻ യൂണിയൻ. ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ വിശ്വസ്തൻ മസ്കിന് വൻ പിഴ ചുമത്താൻ ഇ.യു ഒരുങ്ങുകയാണ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെയാണ് ഇ.യു നടപടി.
ഒരു ബില്യൺ ഡോളറാണ് യുറോപ്യൻ യൂണിയൻ പിഴയായി ചുമത്തുക. ഇ.യുവിന്റെ ഡിജിറ്റൽ സർവീസ് ആക്ട് ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പിഴശിക്ഷക്ക് ഒരുങ്ങുന്നത്. ഉടൻ തന്നെ മസ്കിനെതിരെ പിഴ ചുമത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, നിലവിൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയിട്ടുള്ള തീരുവയുമായി ഇതിന് ബന്ധമില്ലെന്നാണ് ഇ.യു അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പുതു വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വാർത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്.
49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.