മസ്ജിദുൽ അഖ്സ തുറന്നു
text_fieldsതെൽഅവീവ്: കിഴക്കൻ ജറൂസലമിലെ വെടിവെപ്പിനെ തുടർന്ന് ഇസ്രായേൽ അടച്ച മസ്ജിദുൽ അഖ്സ തുറന്നു. പള്ളിയിൽ വിശ്വാസികൾക്കും ടൂറിസ്റ്റുകൾക്കും പ്രവേശിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഒാഫിസ് അറിയിച്ചു. ആരാധനാലയം അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മസ്ജിദ് പരിസരത്ത് രണ്ട് ഇസ്രായേൽ പൊലീസുകാർ അറബ് വംശജരുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ വെള്ളിയാഴ്ചയാണ് അടച്ചത്.
ആയിരക്കണക്കിന് വിശ്വാസികളെ ബാധിക്കുമെന്നതിനാൽ പള്ളി അടച്ചുപൂട്ടിയത് മതപരമായ സ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് ജറൂസലം ഗ്രാൻഡ് മുഫ്തി ശൈഖ് ഇക്രിമ സബ്രി ആരോപിച്ചിരുന്നു. ഞങ്ങൾ ജീവിക്കുന്നതു സംഘർഷഭൂമിയിലാണ്. എല്ലാ ദിവസവും ഇവിടെ അനിഷ്ടകരമായ സംഭവങ്ങൾ നടക്കുന്നു. ഒാരോ ദിവസവും ഫലസ്തീനികളെ കൊന്നൊടുക്കുന്നു. ഇസ്രായേൽ ഇൗ സ്ഥിതി കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയാണെന്ന് ഫലസ്തീൻ ഗവർണർ അദ്നാൻ ഹുസൈനി കുറ്റപ്പെടുത്തി. പള്ളിയുെട സംരക്ഷകരായ േജാർഡൻ ഉടൻ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പള്ളി അടച്ചുപൂട്ടിയ സാഹചര്യം അപകടകരമാണെന്ന് അറബ് ലീഗും വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.