Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 4:13 PM IST Updated On
date_range 30 May 2019 4:14 PM ISTഅസാഞ്ച് ഗുരുതര രോഗ ബാധിതൻ; വിചാരണക്ക് ഹാജരാകാനാവില്ല
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻഞ്ച് വിചാരണക്കായി വീഡിയോ കോൺഫറൻസിന് ഹാജരാകാ നാവാത്ത വിധം രോഗബാധിതനെന്ന് റിപ്പോർട്ട്. അസാഞ്ചിനെ അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച വിചാരണക്ക് രോഗ ബാധിത നായതിനാൽ ഹാജരാകാനാവില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു.
ജയിലിലെ മെഡിക്കൽ വാർഡിലേക്ക് മാറ്റിയ അസാഞ്ചിെൻറ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് വിക്കിലീക്സ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും ശരീര ഭാരം ഏറെ കുറഞ്ഞെന്നും വിക്കിലീക്സ് വ്യക്തമാക്കി. അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച അടുത്ത വാദം കേൾക്കൽ ജൂൺ 12നാണ്.
ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്ന അസാഞ്ചിനെ ഏപ്രിൽ 11നാണ് ബ്രിട്ടൻ അറസ്റ്റ് ചെയ്തത്. അമേരിക്കക്ക് കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ എംബസിയിലാണ് കഴിഞ്ഞിരുന്നത്. സ്വീഡനിലെ ലൈംഗികാരോപണക്കേസിലും, രഹസ്യവിവരങ്ങൾ പുറത്തുവിട്ട കേസിൽ അമേരിക്കയിലും വിചാരണ നേരിടുകയാണ് അസാഞ്ച്. കുറ്റം തെളിഞ്ഞാൽ പതിറ്റാണ്ടുകൾ തടവിലാകുന്ന 18 കേസുകളാണ് അമേരിക്ക അസാഞ്ചിനെതിരെ ചുമത്തിയിരിക്കുന്നത്.
ജയിലിലെ മെഡിക്കൽ വാർഡിലേക്ക് മാറ്റിയ അസാഞ്ചിെൻറ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് വിക്കിലീക്സ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും ശരീര ഭാരം ഏറെ കുറഞ്ഞെന്നും വിക്കിലീക്സ് വ്യക്തമാക്കി. അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച അടുത്ത വാദം കേൾക്കൽ ജൂൺ 12നാണ്.
ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്ന അസാഞ്ചിനെ ഏപ്രിൽ 11നാണ് ബ്രിട്ടൻ അറസ്റ്റ് ചെയ്തത്. അമേരിക്കക്ക് കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ എംബസിയിലാണ് കഴിഞ്ഞിരുന്നത്. സ്വീഡനിലെ ലൈംഗികാരോപണക്കേസിലും, രഹസ്യവിവരങ്ങൾ പുറത്തുവിട്ട കേസിൽ അമേരിക്കയിലും വിചാരണ നേരിടുകയാണ് അസാഞ്ച്. കുറ്റം തെളിഞ്ഞാൽ പതിറ്റാണ്ടുകൾ തടവിലാകുന്ന 18 കേസുകളാണ് അമേരിക്ക അസാഞ്ചിനെതിരെ ചുമത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story