ബ്രിട്ടനിൽ മുൻ ചാരനെതിരായ രാസായുധ പ്രയോഗം: ലക്സംബർഗ് റഷ്യൻ അംബാസഡറെ തിരിച്ചുവിളിച്ചു
text_fieldsലക്സംബർഗ്: മുൻ ചാരൻ സെർജി സ്ക്രിപലിനും മകൾക്കുമെതിരായ റഷ്യയുടെ രാസായുധപ്രയോഗത്തെത്തുടർന്ന് ബ്രിട്ടന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ലക്സംബർഗും റഷ്യൻ അംബാസഡറെ തിരിച്ചുവിളിച്ചു. 18 യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ റഷ്യൻ പ്രതിനിധികളെ പുറത്താക്കുെമന്ന് പ്രഖ്യാപിച്ചപ്പോഴും അതിൽനിന്ന് വിട്ടുനിന്നിരുന്ന ലക്സംബർഗ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ബ്രിട്ടനൊപ്പം നിൽക്കുന്നതിനായി മേഖലയുടെ പൊതുസുരക്ഷ മുൻനിർത്തിയുള്ള നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്നും ലക്സംബർഗ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ യൂറോപ്യൻ യൂനിയെൻറ അധ്യക്ഷപദവിയിലുള്ള ബൾഗേറിയയടക്കം മിക്ക രാജ്യങ്ങളും ബ്രിട്ടനോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് അംബാസഡർമാരെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചപ്പോൾ ഒാസ്ട്രിയ, പോർചുഗൽ, സ്ലോവാക്യ, ഗ്രീസ്, സൈപ്രസ്, മാൾട്ട, സ്ലൊവീനിയ തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
ഇൗ മാസം നാലിനാണ് മുൻ റഷ്യൻ ചാരനെയും മകളെയും ബ്രിട്ടനിലെ സാലിസ്ബറിയിൽ രാസായുധബാധയേറ്റ നിലയിൽ കണ്ടെത്തിയത്. റഷ്യയാണ് ഇതിന് പിന്നിലെന്നാണ് ബ്രിട്ടെൻറ ആരോപണം. എന്നാൽ, സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം റഷ്യ നിഷേധിക്കുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.