Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എന്‍റെ പിതാവ്...

'എന്‍റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു'; നെതന്യാഹുവിന്‍റെ പ്രസംഗം തടസപ്പെടുത്തി പൗരന്മാരുടെ പ്രതിഷേധം

text_fields
bookmark_border
Families of Israeli prisoners
cancel

ജറുസലേം: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പ്രസംഗം തടസപ്പെടുത്തി ഇസ്രായേൽ പൗരന്മാരുടെ വൻ പ്രതിഷേധം. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്‍റെ വാർഷിക അനുസ്മരണ ചടങ്ങിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പരസ്യ പ്രതിഷേധം നടത്തിയത്.

പ്രതിഷേധത്തെ തുടർന്ന് നെതന്യാഹുവിന്‍റെ പ്രസംഗം ഒരു മിനിറ്റിലേറെ തടസപ്പെട്ടു. പ്രതിഷേധത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. 'എന്‍റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു' എന്ന് നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ യുവാവ് ആവർത്തിച്ച് വിളിച്ചു പറഞ്ഞു. ചടങ്ങിൽ സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് ‘ഷെയിം ഓൺ യു’ മുദ്രാവാക്യം വിളിയുമായി പ്രതിഷേധക്കാർ ബഹളം വെച്ചത്. തത്സമയ സംപ്രേഷണമുള്ളതിനാൽ പ്രസംഗം അതിവേഗം നിർത്തി നെതന്യാഹു മടങ്ങി.

സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ച നെതന്യാഹു കുറ്റവാളിയാണെന്ന് കുറ്റപ്പെടുത്തി‍യ ഇസ്രായേൽ പൗരന്മാർ, ഹമാസ് ബന്ദിക്കളാക്കിയവരെ ഇതുവരെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം തടയുന്നതിലും പിറകെ ഒരു വർഷം കഴിഞ്ഞും ബന്ദികളെ തിരിച്ചെത്തിക്കുന്നതിലും നെതന്യാഹു വൻ പരാജയമാണെന്ന് ഇസ്രായേലിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു.

അതേസമയം, ഗസ്സയിലെ സാധാരണക്കാരെയും അഭയാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഇസ്രായേൽ സേന ഒരു വർഷത്തിലേറെയായി തുടരുന്ന കൂട്ടക്കുരുതിക്ക് ശമനമില്ലാതെ തുടരുകയാണ്. ഇതുവരെ ഇസ്രായേൽ നരനായാട്ടിൽ 42,847 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,00,544 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഒക്ടോബർ ആറിനു ശേഷം ഉത്തര ഗസ്സയിൽ വ്യോമ, കരയാക്രമണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഉത്തര ഗസ്സയിലെ കമൽ അദ്‍വാൻ ആശുപത്രിയിലെ 44 ജീവനക്കാരെ ഇസ്രായേൽ തടവിലിട്ടതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദനോം ഗെബ്രീയേസസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:israel palestine conflictBenjamin NetanyahuProtestIsrael Citizen
News Summary - Families of Israeli prisoners criticize to Benjamin Netanyahu
Next Story