Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്ന് ബന്ദികളെ ഹമാസ്...

മൂന്ന് ബന്ദികളെ ഹമാസ് കൈമാറി; 183 ഫലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ

text_fields
bookmark_border
മൂന്ന് ബന്ദികളെ ഹമാസ് കൈമാറി; 183 ഫലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ
cancel
camera_alt

സെൻട്രൽ ഗസ്സയിലെ ദേർ അൽ ബലായിലൊരുക്കിയ വേദിയിൽ ഇസ്രായേൽ പൗരൻമാരായ ഒഹാദ് ബെൻ അമി, ഏലി ഷറാബി, ഓർ ലെവി എന്നിവർ ഹമാസ് അംഗങ്ങൾക്കൊപ്പം


ഗസ്സ സിറ്റി: വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ബന്ദി കൈമാറ്റത്തിൽ 183 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേലി തടവുകാരെ മോചിപ്പിച്ച് ഹമാസ്. ഒഹാദ് ബെൻ അമി, (56), എലി ഷറാബി (52), ഓർ ലെവി (34) എന്നിവരെയാണ് മോചിപ്പിച്ചത്.

സെൻട്രൽ ഗസ്സ മുനമ്പിലെ ദേർ അൽ ബലായിൽ അന്തർദേശീയ റെഡ്ക്രോസ് കമ്മിറ്റിലെ ഉദ്യോഗസ്ഥർക്കാണ് തടവുകാരെ കൈമാറിയത്. ബന്ദികളെ വിട്ടുകൊടുക്കുന്ന സ്ഥലത്ത് ഹമാസ് സ്റ്റേജ് ഒരുക്കിയിരുന്നു.

ഇസ്രായേലുമായുള്ള മാനുഷിക സഹായവും മറ്റ് പ്രധാന വിതരണങ്ങളും ഗസ്സയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണിത്.

പകരമായി 183 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ​കൈമാറി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 ​പേരും ദീർഘകാല തടവ് അനുഭവിക്കുന്ന 54 പേരും ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ തടവിലാക്കിയ ഗസ്സയിൽ നിന്നുള്ള 111 പേരും ഉൾപ്പെടുന്നു. എല്ലാവരും 20 നും 61 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്.

അതിനിടെ, മോചിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഫലസ്തീൻ തടവുകാരുടെ വീടുകൾ ഇസ്രായേൽ റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. ഫലസ്തീൻ പ്രിസണേഴ്‌സ് മീഡിയ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് റെയ്ഡ് നടന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

വിട്ടയച്ച മൂന്നു പേരെ ഗസ്സ അതിർത്തിയിലെ ഒരു ഇസ്രായേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ തിരിച്ചറിയൽ പരിശോധനയും പ്രാഥമിക മെഡിക്കൽ- മനഃശാസ്ത്ര വിലയിരുത്തലും നടത്തുകയും അടുത്ത കുടുംബാംഗങ്ങളുമായി അവർ ഒന്നിക്കുകയും ചെയ്യും. തുടർന്ന്, മധ്യ ഇസ്രായേലിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യും. അവിടെ അവർ ബാക്കിയുള്ള കുടുംബവുമായി വീണ്ടും ഒന്നിക്കുകയും അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് അവിടെ താമസിക്കുകയും ചെയ്യും.

അതിനിടെ, ഗസ്സയിൽ 572 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. റിപ്പോർട്ടുകളുടെയും കാണാതായവരുടെയും ഫയലുകൾ പിന്തുടരുന്ന ജുഡീഷ്യൽ കമ്മിറ്റി അവരുടെ ഡേറ്റ പരിശോധിച്ചശേഷമാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ മൊത്തത്തിലുള്ള എണ്ണത്തിൽ 572 മരണങ്ങൾ കൂട്ടിച്ചേർത്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 26 മരണങ്ങൾ നടന്നു. 22 മൃതദേഹങ്ങൾ വീണ്ടെടുത്തു.

ഇതോടെ, ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 48,181 ആയി ഉയർന്നു. 111,638 പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ തുടരുന്നു.

അതേസമയം, ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് കുറഞ്ഞത് 61,709 എണ്ണം മരണസംഖ്യ രേഖപ്പെടുത്തി. അവശിഷ്ടങ്ങൾക്കടിയിൽ കാണാതായ ആയിരക്കണക്കിന് ആളുകൾ മരിച്ചതായി കരുതപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamasIsrael Palestine ConflictGaza Warcaptives
News Summary - Hamas releases 3 captives in Gaza, Israel to free 183 Palestinians
Next Story