Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ആക്രമണത്തിൽ...

ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

text_fields
bookmark_border
celtic fans with palestine flag
cancel
camera_alt

ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ സ്കോട്‌ലൻഡ് ക്ലബ്ബായ സെൽടിക് എഫ്.സിയുടെ ആരാധകർ സ്റ്റേഡിയത്തിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പതാകകൾ വീശുന്നു (photo: Russell Cheyne /Reuters)

ഗസ്സ: തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിലെ ഒരു പ്രസ്താവനയിൽ, ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി കൊല്ലപ്പെട്ട ബന്ദികളുടെ എണ്ണം ഏകദേശം 50 ആയി ഉയർന്നതായി കണക്കാക്കുന്നതായി ഖസ്സാം ബ്രിഗേഡ്സ് പറയുന്നു.

അതേസമയം, ഹമാസിന്റെ പ്രതിനിധി സംഘം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സന്ദർശനം നടത്തുകയാണ്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കവിഞ്ഞു

ഗസ്സയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.

അതിനിടെ, ഗസ്സയിലെ മരണക്കണക്കിൽ സംശയം പ്രകടിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ അമേരിക്കൻ മുസ്‍ലിം സംഘടനകൾ രംഗത്തെത്തി. പുറത്തുവരുന്ന കണക്കുകൾ വിശ്വാസയോഗ്യമാണെന്ന് ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ ഇസ്രായേൽ-ഫലസ്തീൻ ഡയറക്ടർ ഉമർ ശാകിർ പറഞ്ഞു.

വടക്കൻ ഗസ്സയിൽ ഇരച്ചുകയറിയ ടാങ്കുകൾ ഹമാസ് കേന്ദ്രങ്ങൾ തകർത്തതായും നിരവധി പേരെ വധിച്ചതായും ഇസ്രായേലി സൈന്യം അറിയിച്ചു. വെസ്റ്റ്ബാങ്കിൽനിന്ന് 60ഓളം പേരെ അറസ്റ്റ് ചെയ്തതായും ഇതിൽ 46 പേർ ഹമാസ് അംഗങ്ങളാണെന്നും സൈന്യം അവകാശപ്പെട്ടു.

തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നീട്ടി

ന്യൂഡൽഹി: തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെച്ചത്. ആഴ്ചയിൽ അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ തെൽ അവീവിലേക്ക് നടത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamasIsrael Palestine Conflict
News Summary - Hamas’s military wing says about 50 captives killed in Israeli attacks
Next Story