ഐ.സി.സിയിൽ നിന്ന് രാജിവെക്കുമെന്ന് ഹംഗറി; പ്രഖ്യാപനം നെതന്യാഹുവിന് വൻ സ്വീകരണം നൽകിയതിന് പിന്നാലെ
text_fieldsവിക്ടർ ഓർബൻ
ബുഡപെസ്റ്റ്: ഗസ്സയിലെ ക്രൂരമായ ആക്രമണങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അംഗത്വം രാജിവെക്കാൻ ഒരുങ്ങി ഹംഗറി. നാലു ദിവസത്തെ സന്ദർശനത്തിന് ഹംഗറിയിലെത്തിയ നെതന്യാഹുവിന് വൻ സ്വീകരണം നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഐ.സി.സിയിൽ നിന്ന് പിൻവാങ്ങാനുള്ള നടപടി സർക്കാർ ഉടൻ ആരംഭിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ നടപടിക്രമം പൂർത്തിയാകുമെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ചീഫ് ഓഫ് സ്റ്റാഫ് ഗെർഗെലി ഗുല്യാസ് പറഞ്ഞു.
അതേസമയം, ഐ.സി.സി നിഷ്പക്ഷമല്ലെന്നും രാഷ്ട്രീയ കോടതിയാണെന്നും നെതന്യാഹുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ഓർബൻ ആരോപിച്ചു. ഒരു രാഷ്ട്രീയ ആയുധമായി തരംതാഴ്ത്തപ്പെട്ട സുപ്രധാന അന്താരാഷ്ട്ര നീതിന്യായ സംവിധാനവുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2001ൽ ഓർബന്റെ ആദ്യ ഭരണകാലത്താണ് ഹംഗറി ഐ.സി.സി അംഗമായത്.
നെതന്യാഹു ഇസ്രായേലിൽ നടപ്പാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളാണ് ഓർബൻ ഹംഗറിയിലും നടപ്പാക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. യൂറോപ്യൻ യൂനിയന്റെ മിക്ക പദ്ധതികളെയും എതിർക്കുന്ന ഒരേയൊരു രാഷ്ട്രത്തലവനാണ് ഓർബൻ. രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ നിയന്ത്രിക്കുക, മനുഷ്യാവകാശ, പൗരാവകാശ സംഘടനകളെ അടിച്ചമർത്തുക തുടങ്ങി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.