ഇംറാൻ ഖാന്റെ വിട്ടയക്കൽ: സുപ്രീംകോടതിക്കു മുന്നിൽ ഭരണകക്ഷിയുടെ കുത്തിയിരിപ്പ് സമരം
text_fieldsഇംറാൻ ഖാനെ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പാക് സുപ്രീം കോടതി പരിസരത്ത് ഭരണകക്ഷി
സംഘടിപ്പിച്ച പ്രതിഷേധം
ഇസ്ലാമാബാദ്: കോടതി വളപ്പിൽ അർധ സൈനിക വിഭാഗം അറസ്റ്റ് ചെയ്ത മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പൊലീസ് കസ്റ്റഡിയിലിരിക്കെ വിട്ടയച്ച സുപ്രീംകോടതിക്കെതിരെ പ്രമേയം പാസാക്കി പാക് ദേശീയ അസംബ്ലി. പരമോന്നത കോടതി രാഷ്ട്രീയമായി ഇടപെടുകയാണെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് കുറ്റപ്പെടുത്തി. ഭരണകക്ഷിയിലെ 13 പാർട്ടികളുടെ നേതൃത്വത്തിൽ സുപ്രീംകോടതിക്കു മുന്നിൽ കുത്തിയിരിപ്പ് സമരവും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, അറസ്റ്റിനു ശേഷമുണ്ടായ അക്രമങ്ങളിൽ പ്രതിചേർക്കപ്പെട്ട രണ്ടു കേസുകളിൽ മുൻകൂർ ജാമ്യം തേടി ഇംറാൻ ലാഹോർ ഹൈകോടതിയിൽ ഹാജരായി. നേരത്തെ, സമാനമായി മറ്റു രണ്ട് കേസുകളിൽ ജാമ്യം തേടി ഇസ്ലാമാബാദ് ജയിലിലെത്തിയപ്പോഴായിരുന്നു ഇംറാൻ അറസ്റ്റിലായത്. ഭാര്യ ബുശ്റ ബീവിയും കൂടെയുണ്ടായിരുന്നു. മറ്റൊരു കേസിൽ ബുശ്റ ബീവിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. തന്നെ 10 വർഷം തടവിലിടാനായിരുന്നു സൈന്യത്തിന്റെ നീക്കമെന്ന് ഇംറാൻ ഖാൻ കുറ്റപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.