Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ പ്രസിഡന്‍റിനായി...

ഇറാൻ പ്രസിഡന്‍റിനായി തിരച്ചിൽ തുടരുന്നു; കാലാവസ്ഥ കനത്ത തിരിച്ചടി

text_fields
bookmark_border
raisi rescue 09809
cancel
camera_alt

രക്ഷാപ്രവർത്തകർ അപകട മേഖലയിൽ

തെഹ്റാൻ: അസർബൈജാൻ അതിർത്തിയിൽ ഹെലികോപ്ടർ അപകടത്തിൽപെട്ട് കാണാതായ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിക്കും സംഘത്തിനുമായി രക്ഷാപ്രവർത്തനം തുടരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ എന്നിവരും അപകടത്തിൽപെട്ട ഹെലികോപ്ടറിലുണ്ട്. രക്ഷാപ്രവർത്തനത്തിന് തുർക്കിയയുടെയും റഷ്യയുടെയും വിദഗ്ധ സംഘങ്ങൾ രംഗത്തിറങ്ങിയിട്ടുണ്ട്. അതേസമയം, ദുർഘടമായ മലമ്പ്രദേശവും മേഖലയിലെ കനത്ത മൂടൽമഞ്ഞും മഴയുമുള്ള കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് കനത്ത തിരിച്ചടിയാണ്.

അതിനിടെ, തുർക്കിയ അയച്ച നിരീക്ഷണ ഡ്രോൺ അപകടം നടന്നുവെന്ന് കരുതുന്ന മേഖലയിൽ ചൂട് കൂടിയ ഒരു സ്ഥലം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇത് ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തെ തുടർന്നുള്ള ചൂടാണെന്നാണ് കരുതുന്നത്. ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ മേഖലയിലേക്ക് രക്ഷാപ്രവർത്തകരുടെ സംഘത്തെ അയച്ചിട്ടുണ്ട്.

ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരിച്ചുപോരും വഴിയിൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു. 20 അംഗ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ എല്ലാവരുടെയും രക്ഷക്കായി പ്രാർഥിക്കാൻ അധികൃതർ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്.

ഇരുരാജ്യങ്ങൾക്കുമിടയിൽ അടുത്തിടെയായി ബന്ധം അത്ര ഊഷ്മളമല്ലാതിരുന്നിട്ടും അറാസ് നദിയിൽ ഇരുരാജ്യങ്ങളും ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ അണക്കെട്ടാണിത്. 450 കിലോമീറ്റർ നീളത്തിൽ ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന പുഴയാണ് അറാസ്. കഴിഞ്ഞ വർഷം തെഹ്റാനിലെ അസർബൈജാൻ എംബസി ആക്രമിക്കപ്പെട്ടത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ഇസ്രായേലുമായി അസർബൈജാൻ സൂക്ഷിക്കുന്ന ബന്ധവും ഇറാനെ പ്രകോപിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് അതിർത്തിയിൽ ഹെലികോപ്ടർ തകർന്നുവീഴുന്നത്. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന 63കാരൻ അമേരിക്ക ഉപരോധമേർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിലുണ്ട്.

2021ലാണ് റഈസി പ്രസിഡന്റ് പദവിയേറുന്നത്. യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി ഇറാൻ പൂർണ പിന്തുണ നൽകുന്നത് യൂറോപ്പിനെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashiran presidentEbrahim Raisi
News Summary - Iran Residents helicopter crash live news
Next Story