Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഈസി: ഖാംനഈയുടെ...

റഈസി: ഖാംനഈയുടെ പിൻഗാമി

text_fields
bookmark_border
iranian president
cancel
camera_alt

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച കോപ്റ്റർ തകർന്ന വാർത്ത ടെലിവിഷനിൽ കാണുന്ന തെഹ്റാനിലെ റസ്റ്റാറൻറ് ജീവനക്കാർ

തെഹ്റാൻ: അസർബൈജാൻ അതിർത്തിയിലെ വനമേഖലയിൽ ഹെലികോപ്ടർ അപകടത്തിൽ പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസ് അസ്സാദാത്തിയെന്ന ഇബ്രാഹിം റഈസി പരിഗണിക്കപ്പെടുന്നത് പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയുടെ പിൻഗാമിയായി.

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ശിയ തീർഥാടന കേന്ദ്രവുമായ മശ്ഹദിൽ 1960ലാണ് ജനനം. അഞ്ചു വയസ്സായിരിക്കെ പിതാവ് മരിച്ച റഈസി 1979ൽ ആയത്തുല്ല റൂഹുല്ലാ ഖുമൈനി നയിച്ച ഇസ്‍ലാമിക വിപ്ലവത്തിൽ പങ്കാളിയായി. 25ാം വയസ്സിൽ തെഹ്റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ചു. 1988ൽ എല്ലാ രാഷ്ട്രീയ എതിർപ്പുകളും അവസാനിപ്പിച്ച് എതിരാളികൾക്ക് കൂട്ട മരണം വിധിച്ച നാല് ജഡ്ജിമാരിൽ ഒരാളായി ആരോപിക്കപ്പെടുന്നു. എന്നാൽ, മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നീട് ജുഡീഷ്യറി ഉപമേധാവിയായ അദ്ദേഹം 2014ൽ ഇറാൻ പ്രോസിക്യൂട്ടർ പദവിയിലെത്തി. രണ്ടുവർഷം കഴിഞ്ഞ് രാജ്യത്തെ ഏറ്റവും ശക്തമായ മതസ്ഥാപനമായ ആസ്താനെ ഖുദ്സ് റിസവിയുടെ തലപ്പത്ത് ആയത്തുല്ല ഖാംനഈ അദ്ദേഹത്തെ നിയമിച്ചു. 2017ൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് അങ്കം കുറിച്ചെങ്കിലും പരാജയപ്പെട്ടു.

2019ൽ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റഈസി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. അഴിമതി തുടച്ചുനീക്കുക, സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ കടുത്ത പ്രശ്നങ്ങളായിരുന്നു റഈസിയെ തുറിച്ചുനോക്കിയത്. വൈകാതെ, അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിർണയിക്കാനുള്ള വിദഗ്ധ സഭയുടെ ഉപ ചെയർമാൻ പദവിയിലും റഈസി നിയമിതനായി. 2019ൽ ഡോണൾഡ് ട്രംപ് ആണ് റഈസിക്ക് വിലക്കേർപ്പെടുത്തിയത്.

ഉപരോധം തളർത്തിയ വ്യോമയാന വ്യവസായം

തെഹ്റാൻ: പതിറ്റാണ്ടുകൾ നീണ്ട ഉപരോധം ഇറാന്റെ വ്യോമയാന വ്യവസായത്തെ തളർത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിമാനങ്ങൾ സർവിസ് ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ അവർക്ക് ആവശ്യാനുസരണം ലഭ്യമാകാത്തത്. 1979 മുതൽ ഏകദേശം 2,000 ഇറാനികൾക്ക് വിമാനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. ഇറാനിയൻ വിമാനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ ഇക്കാലയളവിൽ 1,755 പേർ കൊല്ലപ്പെട്ടു. 1979ലെ വിപ്ലവത്തിനുശേഷം പലഘട്ടത്തിൽ വിവിധ രൂപത്തിലുള്ള ഉപരോധത്തെ ഇറാൻ നേരിട്ടിട്ടുണ്ട്. അതേസമയം, ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും ലഭ്യമാകാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും സ്വപ്രയത്നത്താൽ സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും അടക്കം ശ്രദ്ധേയ മുന്നേറ്റം നടത്താൻ ഇറാന് കഴിഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ali KhameneiIranian PresidentEbrahim Raisi
News Summary - iranian President Ebrahim Raisi and Ali Khamenei, the spiritual leader
Next Story