Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിസ്ബുല്ല പേജറുകൾ...

ഹിസ്ബുല്ല പേജറുകൾ വാങ്ങിയത് തായ്‍വാനിൽനിന്ന്; ബാറ്ററിക്ക് സമീപം ഇസ്രായേൽ സ്‌ഫോടകവസ്തുക്കൾ ചേർത്തുവെന്ന് റിപ്പോർട്ട്

text_fields
bookmark_border
ഹിസ്ബുല്ല പേജറുകൾ വാങ്ങിയത് തായ്‍വാനിൽനിന്ന്; ബാറ്ററിക്ക് സമീപം ഇസ്രായേൽ സ്‌ഫോടകവസ്തുക്കൾ ചേർത്തുവെന്ന് റിപ്പോർട്ട്
cancel
camera_alt

ലബനാനിൽ ഇന്നലെ വ്യാപകമായി പൊട്ടിത്തെറിച്ച തായ്‍വാൻ നിർമിത ഗോൾഡ് അപ്പോളോ കമ്പനിയുടെ പേജറുകൾ

വാഷിങ്ടൺ: ലബനാനിനെ ഞെട്ടിച്ച പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ലബനാനിലെ ഹിസ്ബുല്ല അംഗങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തായ്‌വാൻ നിർമിത പേജറുകളുടെ ഒരു ബാച്ചിൽ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചുവെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇവയാണ് ഇന്നലെ ലബനാനിലും സിറിയയിലും ഒരേസമയം പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

സന്ദേശങ്ങൾ അയക്കാൻ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്ന് ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തവയിലാണ് സ്ഫോടനം നടന്നത്. ലബനാനിൽ എത്തുന്നതിന് മുമ്പ് അവയിൽ കൃത്രിമം നടന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പനിയുടെ AP 924 മോഡൽ പേജറുകളായിരുന്നു ഇത്തവണ കൊണ്ടുവന്നതിൽ അധികവും. ഒപ്പം മറ്റ് മൂന്ന് മോഡലുകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതൽ രണ്ട് ഔൺസ് (ഏകദേശം 30 മുതൽ 60 ഗ്രാം വരെ) സ്ഫോടകവസ്തുക്കളും വിദൂരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറഞ്ഞു.

ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല നേരത്തെ ഗ്രൂപ്പിലെ അംഗങ്ങൾ സെൽഫോണുകൾ കൈവശം വെക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അംഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച് സുക്ഷ്മ ആക്രമണങ്ങൾ നടത്താൻ ഇസ്രായേൽ ശ്രമിക്കുമെന്നതിലായിരുന്നു ഇത്. പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയർലെസ് ഉപകരണങ്ങളുടെ ഉപയോഗം ഉടൻ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കൻ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം ‘നിഗൂഢ സ്‌ഫോടന’ങ്ങളുണ്ടായത്. ലബനാനിലെ ഇറാൻ അംബാസഡർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നിൽക്കുന്നവരുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേജർ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്. ലബനാനിലെ ഇറാൻ അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hezbollahLebanon pager explosions
News Summary - Israel added explosives to Gold Apollo AP-900 Pagers imported from Taiwan: Report
Next Story