Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅൽ ശാതി അഭയാർഥി...

അൽ ശാതി അഭയാർഥി ക്യാമ്പിലും തൂഫയിലും ഇസ്രായേൽ ആക്രമണം; 42 മരണം

text_fields
bookmark_border
അൽ ശാതി അഭയാർഥി ക്യാമ്പിലും   തൂഫയിലും ഇസ്രായേൽ ആക്രമണം; 42 മരണം
cancel
ഗസ്സ: ഗസ്സ സിറ്റിയിലെ അൽ ശാതി അഭയാർഥി ക്യാമ്പിലും തൂഫയിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പേർ മരിച്ചു. ശാതിയിൽ 24 പേരും തൂഫയിൽ 18 പേരുമാണ് മരിച്ചത്. ഇതോടെ, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 101 ആയി. 169 പേർക്ക് പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്.

ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഗസ്സയുടെ വടക്കൻ ഭാഗം നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്ന ഇസ്രായേൽ സൈന്യം പ്രദേശങ്ങളിൽ വീണ്ടും ആക്രമണം നടത്തുകയാണ്.

ഗസ്സ തുറമുഖത്ത് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് മീൻപിടിത്തക്കാർക്ക് പരിക്കേറ്റു. ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ പട്ടണത്തിൽ പീരങ്കി ആക്രമണവുമുണ്ടായി.

അതിനിടെ, ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യത്തിന്റെ കവചിത വാഹനത്തിൽ കെട്ടിയിട്ട് കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവിനെ മനുഷ്യകവചമായി സൈന്യം ഉപയോഗിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

രാമല്ലയിൽ ഇസ്രായേൽ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ബാലൻ മരിച്ചു. അമാരി അഭയാർഥി ക്യാമ്പിലെ പരിശോധനക്കിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ഒരാഴ്ചക്കിടെ പട്ടണിമൂലം മരിച്ച കുട്ടികളുടെ എണ്ണം നാലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. കാൽകിയ ടൗണിലാണ് സംഭവം. നേരത്തെ രണ്ടു ഫലസ്തീനികളെ ഇവിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.

ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ മരിച്ചു. ഹമാസിനും ഇസ്‍ലാമിക് ജിഹാദിനും ആയുധങ്ങൾ നൽകുന്ന അയ്മൻ ഖത്മേഹിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 37,551 ആയി. 85,911 പേർക്ക് പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaPalastinepalastineIsreal Palastine conflict
News Summary - Israeli attack Al Shati refugee camp and in Tufa too; 42 Death
Next Story