![ഒബാമയുടെ റെക്കോഡ് തകർത്ത് ബൈഡൻ; വൈറ്റ് ഹൗസിലെത്തുക റെക്കോഡ് വോട്ടുകൾ നേടി ഒബാമയുടെ റെക്കോഡ് തകർത്ത് ബൈഡൻ; വൈറ്റ് ഹൗസിലെത്തുക റെക്കോഡ് വോട്ടുകൾ നേടി](https://www.madhyamam.com/h-upload/2020/11/05/742416-biden-obama-5112020.webp)
ഒബാമയുടെ റെക്കോഡ് തകർത്ത് ബൈഡൻ; വൈറ്റ് ഹൗസിലെത്തുക റെക്കോഡ് വോട്ടുകൾ നേടി
text_fieldsന്യൂയോർക്ക്: ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വൈറ്റ് ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം. യു.എസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് േനടി പ്രസിഡൻറ് പദവിയിലെത്തുന്ന വ്യക്തിയായി ബൈഡൻ മാറും. മുൻ പ്രസിഡൻറ് ബറാക്ക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ തകർക്കുക.
2020 ലെ യു.എസ് തെരഞ്ഞെടുപ്പിൽ റെക്കോഡ് വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടിങ് നിരക്കാണിത്.
ബുധനാഴ്ചത്തെ വോട്ടെണ്ണലിൽ ബൈഡന് ഏഴുകോടി വോട്ടുകളാണ് ലഭിച്ചത്. ഇത് അമേരിക്കൻ പ്രസിഡൻറുമാർ നേടിയതിേനക്കാൾ കൂടുതലാണെന്ന് നാഷനൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ അമേരിക്കൻ പ്രസിഡൻറ് ബറാക്ക് ഒബാമയാണ്. 6,94,98,516 വോട്ടുകളാണ് ഒബാമ 2008ൽ നേടിയത്. ഒബാമ നേടിയതിനേക്കാൾ മൂന്നുലക്ഷത്തിൽ അധികം വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോണൾഡ് ട്രംപ് നേടിയ വോട്ടുകളും ഒബാമയുടെ റെക്കോർഡിന് അടുത്തെത്തി. 6.7 കോടി വോട്ടാണ് ട്രംപ് ഇതുവരെ നേടിയത്. നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനേക്കാൾ 27 ലക്ഷം വോട്ടുകൾക്ക് മുമ്പിലാണ് ജോ ബൈഡൻ. ബൈഡന് മേൽക്കൈയ്യുള്ള സംസ്ഥാനങ്ങളിൽകൂടി എണ്ണിക്കഴിയുന്നതോടെ ബൈഡെൻറ ലീഡ് ഉയരും. കാലിഫോർണിയ അടക്കം പ്രധാന സ്റ്റേറുകളിലെ വോട്ടുകൾ ഇനിയും എണ്ണിയിട്ടില്ല. കാലിഫോർണിയയിൽ 64 ശതമാനം വോട്ടെണ്ണൽ മാത്രമാണ് പൂർത്തിയായത്.
16 കോടി പേർ വോട്ട് രേഖപ്പെടുത്തിയ തെരെഞ്ഞടുപ്പിൽ 10 കോടി പേരാണ് പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയ വോട്ടുകളിൽ 2.3കോടി വോട്ടുകൾ ഇനിയും എണ്ണാനുണ്ട്. ഈ വോട്ടുകൾ കൂടി എണ്ണുന്നതോടെ ബൈഡെൻറ ലീഡ് നില ഇനിയും ഉയരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.