കവർച്ചക്കാരനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് 15 വർഷം; മണം പുറത്തുവരാതിരിക്കാൻ ഉപയോഗിച്ചത് 70 എയർ ഫ്രഷ്നറുകളും
text_fieldsസിഡ്നി: ആസ്ട്രേലിയയിൽ വീട്ടിൽ കവർച്ചക്കെത്തിയയാളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചത് 15 വർഷം. മൃതദേഹത്തിെൻറ മണം മറക്കാനായി ഉപയോഗിച്ചത് 70ഒാളം എയർ ഫ്രഷ്നറുകളും.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിെൻറ റിപ്പോർട്ടുകൾ ഇപ്പോഴാണ് പുറത്തുവന്നത്. സിഡ്നി സ്വദേശിയായ ബ്രൂസ് റോബർട്ട്സ് ആണ് കൊലപാതകത്തിന് പിന്നിൽ. കവർച്ചക്കാരനായ ഷെയ്ൻ സ്നെൽമാനാണ് കൊല്ലപ്പെട്ടത്. 2002ൽ വീട്ടിൽ കവർച്ചെത്തിയ സ്നെൽമാനെ റോബർട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിക്കുകയും ചെയ്തു.
2017ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റോബർട്ട് മരണപ്പെട്ടു. റോബർട്ട് മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും സ്നെൽമാെൻറ മരണത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. 2018ൽ വീട് ശുചിയാക്കുന്നതിനിടെയാണ് സ്നെൽമാെൻറ മൃതദേഹം കണ്ടെത്തുന്നത്. മാലിന്യകൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് ചുറ്റും 70ഒാളം എയർഫ്രഷ്നറിെൻറ കുപ്പികളും കണ്ടെടുത്തതായി കോടതിയെ അറിയിച്ചു. അധികമാരോടും അടുത്തിടപഴകാത്ത വ്യക്തിയാണ് റോബർട്ട്. ഇയാളുടെ വീട്ടിൽനിന്ന് നിരവധി തോക്കുകളും പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.