Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവടക്കൻ ഗസ്സ വീണ്ടും...

വടക്കൻ ഗസ്സ വീണ്ടും മരണമുനമ്പ്; വഴിയാധാരമായി നാലുലക്ഷം ഫലസ്തീനികൾ

text_fields
bookmark_border
വടക്കൻ ഗസ്സ വീണ്ടും മരണമുനമ്പ്; വഴിയാധാരമായി നാലുലക്ഷം ഫലസ്തീനികൾ
cancel
camera_alt

വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽനിന്ന് നാടുവിടാനൊരുങ്ങുന്നവർ

ഗസ്സ സിറ്റി: കുടിയൊഴിപ്പിക്കലും കരയുദ്ധവും വീണ്ടും ശക്തമാക്കിയ വടക്കൻ ഗസ്സയിൽ ദിവസങ്ങൾക്കിടെ, വീടുവിട്ടോടേണ്ടിവന്നത് നാലു ലക്ഷം ഫലസ്തീനികൾക്ക്. വടക്കൻ ഗസ്സയെ വാസയോഗ്യമല്ലാതാക്കി സമ്പൂർണ അധിനിവേശം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ കുടിയൊഴിപ്പിക്കലെന്നാണ് സൂചന. ഇവിടെ ആക്രമണങ്ങളിൽ ഇതിനകം 17 ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആശുപത്രികൾ പൂർണമായി ഒഴിയാൻ നിർദേശം നൽകിക്കഴിഞ്ഞു. ജബാലിയ അഭയാർഥി ക്യാമ്പിൽ കനത്ത ആക്രമണം തുടരുകയാണ്. പുറത്തിറങ്ങുന്നവർക്ക് നേരെ വെടിവെപ്പും ബോംബിങ്ങും നടക്കുന്നതിനാൽ പുറത്തിറങ്ങാനും ജനം ഭയക്കുന്നുണ്ട്. ഒരു വർഷം പിന്നിട്ട അധിനിവേശത്തിനിടെ മൂന്നാം തവണയാണ് ക്യാമ്പ് ആക്രമിക്കപ്പെടുന്നത്. ഇവിടെ 24 മണിക്കൂറിനിടെ ഒമ്പത് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും പെടും.

ശനിയാഴ്ച വീണ്ടും തുടക്കമായ സൈനിക നീക്കത്തെ തുടർന്ന് വടക്കൻ ഗസ്സയിലെ യു.എൻ കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനൊപ്പം ഇന്ധനമടക്കം വസ്തുക്കൾ എത്തിക്കുന്നതും വിലക്കി. ബയ്ത് ലാഹിയയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇസ്രായേൽ സൈനിക ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനകം ആശുപത്രി സമ്പൂർണമായി ഒഴിയണമെന്നാണ് അന്ത്യശാസനം. ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായിരുന്ന അൽശിഫ ആശുപത്രി കഴിഞ്ഞ ഏപ്രിലിൽ തകർത്തുതരിപ്പണമാക്കിയതിന് സമാനമായി കമാൽ അദ്‍വാൻ ആശുപത്രിയും തകർക്കുമെന്നാണ് ഭീഷണി.

23 ലക്ഷം ഫലസ്തീനികൾ താമസിച്ചുവന്ന കെട്ടിടങ്ങളിൽ മൂന്നിൽ രണ്ടും അതിലേറെയും ഇതിനകം തകർക്കപ്പെട്ടുകഴിഞ്ഞ ഗസ്സയിൽ മഹാഭൂരിപക്ഷവും താമസിക്കുന്നത് തമ്പുകളിലാണ്. 1948ലെ നക്ബയുടെ ഭാഗമായ കുടിയൊഴിപ്പിക്കൽ മുതൽ ഫലസ്തീനികൾ പലപ്പോഴായി തമ്പുകളിൽ താമസിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഗസ്സയെ സമ്പൂർണമായി ചാരമാക്കി എല്ലാവരെയും പുറത്താക്കലാണ് ഇസ്രായേൽ ലക്ഷ്യം. എന്നാൽ, തങ്ങൾക്ക് മറ്റു രാജ്യങ്ങളിലേക്ക് പലായനത്തിന് താൽപര്യമില്ലെന്ന് മഹാഭൂരിപക്ഷവും പറയുന്നു. അതത് കാലത്ത് ഇസ്രായേൽ പുറന്തള്ളുന്നവരെ സ്വീകരിക്കുന്നതിന് പകരം അവർക്ക് സ്വന്തം നാട്ടിൽ താമസിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടതെന്ന് അയൽരാജ്യങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പലവട്ടം കുടിയൊഴിപ്പിച്ച് എന്നെങ്കിലും ഗസ്സ വിട്ടുപോകാൻ ഫലസ്തീനികളുടെ മനസ്സ് പാകപ്പെടുത്തിയെടുക്കലാണ് നിലവിൽ ഇസ്രായേൽ രീതി. 10ലേറെ തവണയെങ്കിലും അഭയം മാറിമാറിക്കയറിയവരാണ് നിലവിൽ ലക്ഷക്കണക്കിന് ഫലസ്തീനികൾ. 90 ശതമാനത്തിലേറെയും ഒരിക്കലെങ്കിലും നാടുവിട്ടവരാണ്.

കൈറോയിൽ ഹമാസ്-ഫത്ഹ് ചർച്ച

കൈറോ: മാസങ്ങൾക്കിടെ ആദ്യമായി ഹമാസ് നേതൃത്വവും മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫത്ഹ് നേതാക്കളും തമ്മിൽ ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ ചർച്ച. മുതിർന്ന നേതാവ് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിൽ ഹമാസ് പ്രതിനിധി സംഘവും മഹ്മൂദ് ആലൂലിന്റെ ഫത്ഹ് സംഘവും കൈറോയിലെത്തിയിട്ടുണ്ട്.

ഗസ്സയിലെ ഇസ്രായേൽ അധിനിവേശമടക്കം ചർച്ചയാകും. കഴിഞ്ഞ ജൂലൈയിൽ ചൈന തലസ്ഥാനമായ ബെയ്ജിങ്ങിൽ ഇരു വിഭാഗം പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിൽ ഹമാസിന്റെ തിരിച്ചുവരവ് അംഗീകരിക്കില്ലെന്ന് ഇസ്രായേൽ പറയുന്നു. മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫലസ്തീൻ അതോറിറ്റിയെയും അംഗീകരിക്കില്ലെന്നാണ് നിലപാട്. 2007ലാണ് ഗസ്സയിൽ ഹമാസ് അധികാരത്തിലെത്തുന്നത്.

ഇസ്രായേലിൽ ആൾക്കൂട്ടത്തിനു നേരെ ആക്രമണം; എട്ടുപേർക്ക് പരിക്ക്

തെൽ അവീവ്: ഇസ്രായേലിൽ ആൾക്കൂട്ടത്തിനു നേരെ വീണ്ടും ആക്രമണം. എട്ടുപേർക്ക് പരിക്കേറ്റു. ഹദീറ നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ ഇസ്രായേലീ അറബ് വംശജനായ 36കാരനെ വെടിവെച്ചുകൊന്നു. ഇസ്രായേലിലെ ബീർഷെബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടു. ഇസ്രായേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്മദ് അൽ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതർ പിന്നീട് വെളിപ്പെടുത്തി.

ദിവസങ്ങൾക്കു മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാഫയിലെ ലൈറ്റ് റെയിൽവേ സ്റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷസേന വധിച്ചിരുന്നു. മേഖലയിലുടനീളം ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കടുത്ത അസ്വസ്ഥത പടർത്തുന്നതിനിടെയാണ് രാജ്യത്തിനകത്തും സമാന സ്വഭാവത്തിലുള്ള ആക്രമണങ്ങൾ.

ഇസ്രായേലിൽ ജോലി വിടുമെന്ന ഭീഷണിയുമായി 130 സൈനികർ

തെൽ അവീവ്: ഗസ്സയിൽ നിലക്കാത്ത കൂട്ടക്കൊലക്കിടെ വെടിനിർത്തലിനും ബന്ദി മോചനത്തിനും നടപടികൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് സൈനിക ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് 100ലേറെ സൈനികർ. വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് ബന്ദികളെ വിട്ടയക്കാൻ സന്നദ്ധമാകുന്നില്ലെങ്കിൽ ജോലിയിൽ തുടരില്ലെന്നാണ് ഇസ്രായേൽ മന്ത്രിസഭയെയും സൈനിക മേധാവിയെയും അഭിസംബോധന ചെയ്ത് സൈനികർ കൂട്ടമായി ഒപ്പുവെച്ച കത്ത് നൽകിയത്. ‘‘ഗസ്സ യുദ്ധം ബന്ദികളുടെ മടക്കം വൈകിപ്പിക്കുമെന്ന് മാത്രമല്ല, അവരുടെ മോചനം അപായപ്പെടുത്തുകയും ചെയ്യും. ഇനിയും കരാറിലെത്തുന്നില്ലെങ്കിൽ ജോലിയിൽ തുടരില്ല’’ -കത്ത് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - Northern Gaza is again a death knell; Four million Palestinians Displaced
Next Story