റഷ്യൻ വിമാനം തകർന്ന് 28 മരണം;വിമാനത്തിെൻറ അവശിഷ്ടം കണ്ടെത്തി
text_fieldsമോസ്കോ: 28 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകർന്നുവീണു. ഒരു കുട്ടിയുൾപ്പെടെ 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എല്ലാവരും മരിച്ചു. അെൻറാ
നോവ് എ.എൻ-26 എന്ന ഇരട്ട എൻജിൻ വിമാനമാണ് ലാൻഡിങ്ങിനു തൊട്ടുമുമ്പ് തകർന്നത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക-കാംചറ്റ്സ്കിയയിൽ നിന്ന് പലനയിലേക്ക് പോകും വഴിയാണ് അപക
ടം. പലന മേയർ ഓൾഗ മോഖിറെവയും മരിച്ചവരിൽ ഉൾപ്പെടുന്നു. പലന വിമാനത്താവളത്തിനു സമീപം വിമാനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. റൺവെയിൽ നിന്ന് അഞ്ചു കി.മി അകലെ കിഴക്കൻ റഷ്യയിലെ കാംചറ്റ്ക ഭാഗത്താണ് അവശിഷ്ടം കണ്ടെത്തിയത്. വിമാനത്തിെൻറ ഒരു ഭാഗം മലനിരകളിലും മറ്റു ഭാഗം കടലിലും വീണിരിക്കാമെന്നാണ് കരുതുന്നത്. ആരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് കരുതുന്നു. വിമാനം പുറപ്പെട്ടു കുറച്ചു സമയം കഴിഞ്ഞയുടൻ ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടു. ഇറങ്ങാൻ അനുവാദം തേടി കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. പിന്നാലെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 2019ൽ സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് 41 പേർ മരിച്ച ശേഷം ആദ്യമായാണ് റഷ്യയിൽ വിമാനം അപകടത്തിൽപെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.