4300 യുക്രെയ്ൻ കുട്ടികളെ റഷ്യ കൊണ്ടുപോയെന്ന്
text_fieldsകിയവ്: അധിനിവേശം ആരംഭിച്ച ശേഷം 4300 യുക്രെയ്ൻ കുട്ടികളെ റഷ്യയിലേക്കോ റഷ്യൻ അധീനപ്രദേശത്തേക്കോ നിർബന്ധപൂർവം കൊണ്ടുപോയതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും അനാഥകളാണ്. ദത്തെടുത്ത് റഷ്യൻ പൗരന്മാരാക്കാനാണ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.
യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടുപോയ കുട്ടികളെയാണ് കൊണ്ടുപോകുന്നതെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഇറിന വെറെഷ്ചുക് വാർത്ത ഏജൻസിയോട് പറഞ്ഞു. കുട്ടിക്കടത്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 6000 യുക്രെയ്ൻ കുട്ടികളെ റഷ്യൻ അധീനപ്രദേശങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് യു.എസ് പിന്തുണയോടെ പുറത്തിറക്കിയ മറ്റൊരു പഠന റിപ്പോർട്ടിൽ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.