റഷ്യന്‍ സൈന്യം ഭീകര സംഘടനകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് വൊളോദിമിർ സെലൻസ്കി
text_fieldsജനീവ: യുക്രെയ്ന്‍റെ തലസ്ഥാന നഗരമായ കിയവിലെ ബൂച്ച പട്ടണത്തിൽ നടന്ന കുട്ടക്കൊലയിൽ റഷ്യക്കെതിരെ ആഞ്ഞടിച്ച് സെലൻസ്കി. റഷ്യന്‍ സൈന്യം ഭീകര സംഘടനകളിൽ നിന്ന് വ്യത്യസ്തമല്ലെന്നും ഈ കൂട്ടക്കൊലയിൽ യുക്രെയ്ന് നീതി കിട്ടാന്‍ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ സുരക്ഷാകൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂച്ചയെപോലെ യുക്രെയ്ന്‍ നേരിട്ട ആക്രമണങ്ങൾ മുഴുവന്‍ ലോകം അറിഞ്ഞിട്ടില്ലെന്നും ഈ മനുഷ്യത്വരാഹിത്യ നടപടിക്കെതിരെ യു.എന്‍ ഉടനടി പ്രവർത്തിക്കണമെന്നും സെലൻസ്കി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗൺസിലിൽ എല്ലാ രാജ്യങ്ങൾക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും റഷ്യൻ സൈന്യത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിൽ റഷ്യന്‍ സൈന്യം നടത്തിയ അക്രമങ്ങളെക്കുറിച്ചും സെലൻസ്കി യു.എന്നിൽ വ്യക്തമാക്കി.
" റഷ്യന്‍റ സൈന്യം സിവിലിയൻമാരെ ടാങ്കുകൾ ഉപയോഗിച്ച് കൊന്നു, നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു, പലരെയും അവരുടെ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ കൊന്നു. ബുച്ചയിൽ റഷ്യൻ സൈന്യം ചെയ്തത് ക്രൂരതയാണ്. യുഎൻ ചാർട്ടർ ഇവിടെ അക്ഷരാർത്ഥത്തിൽ ലംഘിക്കപ്പെടുകയായിരുന്നു"
- സെലൻസ്കി പറഞ്ഞു.
റഷ്യൻ സേനയിൽ നിന്ന് തിരിച്ചുപിടിച്ച കിയവിന് ചുറ്റുമുള്ള പട്ടണങ്ങളിൽ നിന്ന് കുറഞ്ഞത് 410 സിവിലിയന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കാലോചിതമായി സുരക്ഷാകൗൺസിലിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.