യുക്രെയ്ൻ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന്
text_fieldsകിയവ്: തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രെയ്ൻ സൈനിക ഇന്റലിജൻസ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രെയ്നിൽ മറ്റൊരു ദക്ഷിണകൊറിയയും ഉത്തരകൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
അതിനിടെ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിൽ റഷ്യയിൽ ചേരുന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് വിമതനേതാവ് ലി യോനിഡ് പസേച്നിക് പ്രഖ്യാപിച്ചു. അടുത്തുതന്നെ ഇക്കാര്യത്തിൽ ഹിതപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലുഹാൻസ്കിലെയും സമീപമേഖലയായ ഡൊണേട്സ്കിലെയും വിമതർക്ക് റഷ്യ പിന്തുണ നൽകുന്നുണ്ട്. ഫെബ്രുവരി 14ന് ഈ രണ്ട് മേഖലകൾ റഷ്യ സ്വയംഭരണപ്രദേശങ്ങളായി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.