![chinese space station chinese space station](https://www.madhyamam.com/h-upload/2021/12/28/1347198-chinese-space-station.webp)
സ്‌പേസ് എക്സ് ഉപഗ്രഹങ്ങൾ രണ്ട് തവണ ചൈനീസ് ബഹിരാകാശനിലയത്തിന്‍റെ അടുത്തെത്തിയതായി റിപ്പോർട്ട്
text_fieldsബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയത്തിന് സമീപം രണ്ട് തവണ സ്പേസ് എക്സ് ഉപഗ്രഹങ്ങൾ എത്തിയതായി ഐക്യരാഷ്ട്രസഭക്ക് നൽകിയ റിപ്പോർട്ടിൽ ചൈന വെളിപ്പെടുത്തി. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബർ 21നുമാണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കൂട്ടിയിടിക്കലിന്‍റെ വക്കിലെത്തിയത്.
അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതരായെന്നും ചൈന അറിയിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്പേസ് സ്റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഉൾപ്പടെ 2021ലെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്രസഭക്ക് നൽകിയ റിപ്പോർട്ടിൽ ബെയ്ജിങ് അറിയിച്ചു. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ പരാതികളോട് സ്‌പേസ് എക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനെതിരെ ചൈനീസ് പൗരന്മാർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സ്റ്റാർലിങ്കിനെ ഒരു തെമ്മാടി പദ്ധതിയായും ബഹിരാകാശം ജങ്കിന്‍റെ കൂമ്പാരമായതായും അവർ പരിഹസിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.