സുഡാനിൽ പ്രസിഡന്റിന്റെ കൊട്ടാരം അർധസൈനികർ പിടിച്ചെടുത്തു; ഏറ്റുമുട്ടല്‍ രൂക്ഷം
text_fieldsഖാർത്തൂം: സുഡാനില്‍ സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഇതിനിടെ, പ്രസിഡന്റിെൻറ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്(ആര്.എസ്.എഫ്) അവകാശപ്പെട്ടു.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനും സൈനിക ആസ്ഥാനത്തിനും ചുറ്റും ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്.
ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി ആർ.എസ്.എഫ് പ്രസ്താവനയിൽ അവകാശപ്പെടുകയും തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഗ്രൂപ്പും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുകയാണ്.ശനിയാഴ്ച പകൽ മുഴുവനും കനത്ത വെടിവയ്പ്പിന്റെ ശബ്ദം തലസ്ഥാനമായ ഖാർത്തൂമിലും ഒംദുർമാനിലും മുഴങ്ങിക്കേട്ടതായി പറയുന്നു.
ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഇരുവശത്തുമുള്ളവർ കവചിത വാഹനങ്ങളിൽ നിന്നും പിക്കപ്പ് ട്രക്കുകളിൽ ഘടിപ്പിച്ച യന്ത്രത്തോക്കുകളിൽ നിന്നും വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തലസ്ഥാനത്തും പരിസരത്തുമുള്ള ആർ.എസ്.എഫ് സ്ഥാനങ്ങളിൽ വിമാനങ്ങളിൽ നിന്നും ഡ്രോണുകളിൽ നിന്നും ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.+
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.