വനിത പൊലീസ് ഓഫിസറെ താലിബാൻ വെടിവെച്ചുകൊന്നെന്ന് കുടുംബം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ഘോർ പ്രവിശ്യയിൽ വനിത പൊലീസ് ഓഫിസറെ താലിബാൻ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ഘോറിെൻറ തലസ്ഥാനമായ ഫിറോസ്കോഹിലാണ്, ബാനു നെഗർ എന്ന പൊലീസ് ഓഫിസറെ കുടുംബവീട്ടിൽവെച്ച് വധിച്ചതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകമെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവം സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. നെഗർ എട്ടു മാസം ഗർഭിണിയായിരുന്നുവെന്നും മൃതദേഹത്തിെൻറ മുഖം കൊലയാളികൾ വികൃതമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. പ്രാദേശിക ജയിലിൽ ജോലി ചെയ്തിരുന്ന നെഗറിനെ തേടി ശനിയാഴ്ച മൂന്നു തോക്കുധാരികൾ എത്തിയെന്നും ബന്ധുക്കളുടെ മുന്നിൽവെച്ച് അവർക്കുനേരെ വെടിയുതിർത്തുവെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ സംഭവം നിഷേധിച്ച് താലിബാൻ രംഗത്തെത്തി. ''ഞങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. താലിബാനല്ല കൊലപാതകത്തിന് പിന്നിൽ. അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഭരണകൂടത്തിൽ ജോലിചെയ്തവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് ഞങ്ങൾ പറഞ്ഞതാണ്. ഈ കൊലപാതകം വ്യക്തിഗത വിരോധം മൂലമാകാം'' -താലിബാൻ വക്താവ് സബിയുല്ലാഹ് മുജാഹിദ് ബി.ബി.സിയോട് പ്രതികരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.