സൂപ്പർ പ്രകടനത്തിന്റെ വില ‘സൂപ്പർമാനി’ലെ വേഷം
text_fieldsബാസിം യൂസുഫ്
ഇസ്രായേൽ വിരുദ്ധ നിലപാട് പറഞ്ഞതിന് സൂപ്പർമാൻ സിനിമയിലെ വേഷം നഷ്ടപ്പെട്ടുവെന്ന, പ്രശസ്ത ഈജിപ്ഷ്യൻ കൊമേഡിയൻ ബാസിം യൂസുഫിന്റെ പ്രസ്താവനയുടെ അലയൊലി നിലക്കുന്നില്ല. ഗസ്സ-ഇസ്രായേൽ സംഘർഷത്തിൽ പ്രമുഖ ബ്രിട്ടീഷ് അവതാരകൻ പിയേഴ്സ് മോർഗൻ അൽപനാൾ മുമ്പ് നടത്തിയ അഭിമുഖത്തിൽ, ബാസിം യൂസുഫ് ഇസ്രായേലിനെ കാര്യകാരണ സഹിതം വിമർശിച്ചിരുന്നു. വലതുപക്ഷ അനുകൂലിയായി അറിയപ്പെടുന്ന മോർഗനെ നിഷ്പ്രഭനാക്കുന്ന ബാസിമിന്റെ ആ അഭിമുഖം ആഗോള ഹിറ്റായിരുന്നു. ഇതിനു പിന്നാലെ, ഡി.സി സ്റ്റുഡിയോയുടെ ‘സൂപ്പർമാൻ: ലെഗസി’ സിനിമയിൽ തനിക്കു പറഞ്ഞിരുന്ന വേഷം നഷ്ടമായെന്നാണ് ബാസിം കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. സിനിമയിൽ ഹർജവ്തി എന്ന ഏകാധിപതിയുടെ റോളാണ് പറഞ്ഞുവെച്ചിരുന്നതത്രെ.
‘യു.എസിൽ നിങ്ങൾക്ക് ബൈഡനെക്കുറിച്ച് പറയാം, ഡോണൾഡ് ട്രംപിനെക്കുറിച്ച് പറയാം, എന്നാൽ, ഒരു വിദേശ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ..... കഷ്ടം തന്നെ അല്ലേ’ -ഇസ്രായേലിനെ പേരെടുത്തു പറയാതെ ബാസിം വിവരിക്കുന്നു..
ബാസിമിന്റെ പ്രസ്താവന വിവാദമായതോടെ, സംവിധായകനും ഡി.സി സ്റ്റുഡിയോ തലവനുമായ ജെയിംസ് ഗൻ നിഷേധവുമായി രംഗത്തെത്തി. ബാസിമിന്റെ റോൾ ഇല്ലാതായെന്നത് സത്യമാണെന്നും അത് പക്ഷേ തിരക്കഥയിൽ വന്ന മാറ്റം കാരണമാണെന്നും പറഞ്ഞ ഗൻ, ഈ മാറ്റം നടന്നത് മോർഗൻ-ബാസിം അഭിമുഖത്തിനു മുമ്പാണെന്നും കൂട്ടിച്ചേർത്തു. തനിക്കു ഫീൽ ചെയ്ത കാര്യം വെളിപ്പെടുത്തുക മാത്രമാണുണ്ടായതെന്നും ഏറെ ബഹുമാനിക്കുന്ന ജെയിംസ് ഗന്നിനെതിരെ ഇനിയൊന്നും പറയാനില്ലെന്നും ബാസിമും പ്രതികരിച്ചിരിക്കുകയാണ് ഒടുവിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.