കൊല്ലപ്പെട്ട സൈനികർ ഭീരുക്കളെന്ന് ട്രംപ്; അമേരിക്കയിൽ രാഷ്ട്രീയ വിവാദം
text_fieldsവാഷിങ്ടൺ: കൊല്ലപ്പെട്ട അമേരിക്കൻ സൈനികർ ഭീരുക്കളും പരാജിതരുമെന്ന് അമേരിക്കൻ പ്രസിഡൻറ്ഡോണൾഡ് ട്രംപ് പറഞ്ഞതായ റിേപ്പാർട്ടുകൾ പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദം.
യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ മാതാപിതാക്കളും വിമുക്ത ഭടൻമാരും ട്രംപിനെതിരെ രംഗത്തെത്തി. കമാൻഡർ ഇൻ ചീഫ് പദവിക്ക് ട്രംപ് അയോഗ്യനാണെന്ന് നവംബറിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ജോ ബൈഡൻ പറഞ്ഞു.
2018ലെ ഫ്രാൻസ് സന്ദർശനത്തിനിടെയാണ് ട്രംപ് കൊല്ലപ്പെട്ട ൈസനികരെ മോശമാക്കി സംസാരിച്ചതെന്ന് 'ദ അത്ലാൻറിക്' മാസികയും അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തത്.യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരെ അടക്കിയിരുന്ന പാരിസിന് സമീപത്തെ അയ്നെ മാനെ അമേരിക്കൻ സെമിത്തേരി സന്ദർശിക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു. അവസാന നിമിഷം ഇത് റദ്ദാക്കി.
പരാജിതരാണ് അവിടെയുള്ളതെന്നും എന്തിന് കാണണമെന്നുമായിരുന്നു ട്രംപിെൻറ ചോദ്യമെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, ഇൗ റിപ്പോർട്ട് കള്ളമാണെന്നും മാപ്പ് പറയില്ലെന്നും ട്രംപ് വ്യക്തമാക്കി. മുൻ ചീഫ് ഒാഫ് സ്റ്റാഫ് റിട്ടയേഡ് മൈറൻ ജനറൽ േജാൺ കെല്ലിയായിരിക്കും വിവരം ചോർത്തി നൽകിയതെന്നും ട്രംപ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.