യു.എസ് കാമ്പസ് സമരം; സംഘർഷഭരിതമാകുന്നു
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ കാമ്പസുകളിൽ പടരുന്ന ഇസ്രായേൽ വിരുദ്ധ, ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം സംഘർഷഭരിതമാകുന്നു. ടെക്സസ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ, ന്യൂയോർക് തുടങ്ങി വിവിധ സർവകലാശാലകളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഇസ്രായേൽ അനുകൂലികൾ വിദ്യാർഥി പ്രക്ഷോഭകരെ കായികമായി നേരിടാനെത്തുന്നതും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു.
ഇസ്രായേൽ അനുകൂലികളോട് പൊലീസിന് മൃദുസമീപനമാണ്. നിരവധി ഫലസ്തീൻ അനുകൂലികൾക്ക് പരിക്കേറ്റു. ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളെ ഒഴിപ്പിക്കാൻ പൊലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ഇവിടെ 200ഓളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എങ്ങനെയും കാമ്പസുകൾ ഒഴിപ്പിച്ച് സമരം പൊളിക്കാനാണ് പൊലീസ് നീക്കം. ഒഴിഞ്ഞുപോകാൻ തയാറല്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
കാമ്പസ് സമരം ബൈഡന്റെ വിയറ്റ്നാം ആകും -സെനറ്റർ
വാഷിങ്ടൺ: ഫലസ്തീന് അനുകൂലമായി അമേരിക്കയിലെ കാമ്പസുകളിൽ പടരുന്ന പ്രക്ഷോഭം യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വിയറ്റ്നാമാകുമെന്ന് യു.എസ് സെനറ്റർ ബേർണി സാൻഡേഴ്സൺ. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഫലസ്തീൻ അനുകൂല സമരത്തെ വിയറ്റ്നാം യുദ്ധകാലത്തെ വിദ്യാർഥി പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ അദ്ദേഹം സമരം സമാധാനപരമായിരിക്കാനും ലക്ഷ്യം തെറ്റാതിരിക്കാനും ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.