റഷ്യൻ ജനറൽമാരെ വധിക്കാന്‍ യുക്രെയ്ന് രഹസ്യവിവരങ്ങള്‍ നല്‍കിയത് യു.എസ് ആണെന്ന്
text_fieldsവാഷിങ്ടൺ: റഷ്യന്‍ ജനറല്‍മാരെ വധിക്കാന്‍ യുക്രെയ്ന് സൈന്യത്തിനു രഹസ്യവിവരങ്ങള്‍ നല്‍കിയത് യു.എസ് ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. റഷ്യന്‍ സൈനിക നീക്കത്തെക്കുറിച്ചും റഷ്യയുടെ മൊബൈല്‍ സൈനിക ആസ്ഥാനത്തെക്കുറിച്ചും യു.എസ് കൃത്യമായി വിവരങ്ങള്‍ യുക്രെയ്നു നല്‍കിയിരുന്നതായും ഇതനുസരിച്ച് നടത്തിയ ആക്രമണങ്ങളിലാണ് റഷ്യന്‍ ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
എന്നാല്‍ പെന്റഗണും വൈറ്റ്ഹൗസും റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. 12 റഷ്യന്‍ ജനറല്‍മാര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രെയ്ന് സൈന്യത്തിന്റെ അവകാശവാദം.
അധിനിവേശം നീണ്ടുപോയി -ബെലറൂസ് പ്രസിഡന്റ്
യുക്രെയ്നിൽ റഷ്യയുടെ അധിനിവേശം നീണ്ടുപോവുകയാണെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ. യുക്രെയ്നാണ് റഷ്യയെ പ്രകോപിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തെ ന്യായീകരിക്കുന്ന സമീപനമാണ് ലുകഷങ്കോയുടേത്. എണ്ണമറ്റ പൗരന്മാർ കൊല്ലപ്പെട്ടിട്ടും യുക്രെയ്ൻ അനുരഞ്നത്തിന് തയാറാകുന്നില്ലെന്നാരോപിച്ച ബെലറൂസ് പ്രസിഡന്റ് റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന കാര്യത്തിൽ ഉറപ്പുപറയാൻ പറ്റില്ലെന്നും വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.