Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്സിൻ കൊണ്ടു...

വാക്സിൻ കൊണ്ടു മാത്രം കോവിഡിനെ തളക്കാനാകില്ല –ലോകാരോഗ്യ സംഘടന

text_fields
bookmark_border
വാക്സിൻ കൊണ്ടു മാത്രം കോവിഡിനെ തളക്കാനാകില്ല –ലോകാരോഗ്യ സംഘടന
cancel

ജനീവ: കോവിഡിനെ വാക്സിൻ കൊണ്ടു മാത്രം നേരിടാനാകില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ. കോവിഡ് ഇതുവരെ കോടിക്കണക്കിനാളുകളെ ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും ചെയ്തു. കോവിഡിനെ നേരിടാൻ കൈക്കൊള്ളുന്ന നടപടികൾക്ക് വാക്സിൻ സഹായകമാകും. പക്ഷേ, അതുകൊണ്ടുമാത്രമാകില്ല. ഈ മഹാമാരി വാക്സിൻ കൊണ്ട് മാത്രം തീരില്ല- സംഘടന ഡയറക്ടർ ജനറൽ ടെഡ്റോസ് അദ്നം ഗെബ്രിയോസിസ് അഭിപ്രായപ്പെട്ടു. ആദ്യ ഘട്ടത്തിൽ മുൻഗണന ക്രമത്തിലാണ് വാക്സിൻ നൽകുക.

ആരോഗ്യപ്രവർത്തകർ, പ്രായമായവർ, രോഗം വന്നാൽ കൂടുതൽ അപകട സാധ്യതയുള്ളവർ എന്നിവരെ ആദ്യം പരിഗണിക്കും. ഇതു മരണം കുറക്കാനിടയാക്കും. ആരോഗ്യ വ്യവസ്ഥ കൂടുതൽ കാര്യക്ഷമവുമാ കും. അപ്പോഴും പരിശോധന, ഇടകലരാതിരിക്കൽ, വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ തുടരേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ന്യൂസിലൻഡിൽനിന്ന് കോവിഡ് വൈറസുമായി ഒരു ഉൽപന്നവും കയറ്റി അയച്ചിട്ടില്ലെന്ന് ഉറപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. ന്യൂസിലൻഡ്, ബ്രസീൽ, ബൊളീവിയ എന്നിവിടങ്ങളിൽനിന്നുള്ള ശീതീകരിച്ച ബീഫ് ഉൽപന്നങ്ങളുടെ പാക്കിൽ കോവിഡ് വൈറസ് കണ്ടെത്തിയതായി ചൈന ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOCovid
News Summary - Vaccine Will Not Be Enough To Stop Pandemic: WHO Chief
Next Story