ന്യൂസിലൻഡിൽ പകുതിയിലധികം എം.പിമാർ വനിതകൾ
text_fieldsവെലിങ്ടൺ: വനിത ശാക്തീകരണ രംഗത്ത് മാതൃകയായി ന്യൂസിലൻഡിലെ പകുതിയിലധികം എം.പിമാർ വനിതകൾ. അയർലൻഡ് സ്ഥാനപതിയായി പോയ സ്പീക്കർ ട്രെവർ മലാർഡിന് പകരം ലേബർ പാർട്ടിയംഗം സൊറായ പെക്കെ സത്യപ്രതിജ്ഞ ചെയ്യുകയും മറ്റൊരു പുരുഷ എം.പി രാജിവെക്കുകയും ചെയ്തതോടെയാണ് ഈ നിലയിലെത്തിയത്. 120 അംഗ പാർലമെന്റിൽ നിലവിൽ 60 സ്ത്രീകളും 59 പുരുഷന്മാരുമാണുള്ളത്. 1893ൽ ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് ന്യൂസിലൻഡിലാണ്. രാജ്യത്ത് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഗവർണർ ജനറലും വനിതകളാണ്. ക്യൂബ, മെക്സികോ, നികരാഗ്വ, റുവാണ്ട, യു.എ.ഇ എന്നീ രാജ്യങ്ങളിലും 50 ശതമാനത്തിലധികം വനിത എം.പിമാരാണ്. ലോകത്താകെ വനിത സാമാജികർ 26 ശതമാനമാണ്. ഇന്ത്യയുടെ ലോക്സഭയിൽ 14.39 ശതമാനമാണ് വനിതകൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.