ജനിച്ചപ്പോൾ ആപ്പിളിന്‍റെ വലിപ്പം മാത്രം; ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് ഇവിടെയാണ്
text_fieldsക്വെക് യു സുവാൻ, ജനിക്കുേമ്പാൾ 212ഗ്രാം മാത്രമായിരുന്നു തൂക്കം. കഷ്ടിച്ച് ഒരു ആപ്പിളിന്‍റെ തൂക്കം മാത്രം. 2020 ജൂൺ ഒമ്പതിന് സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു ക്വെകിന്‍റെ ജനനം. മാസം തികയാതെ 25ാം ആഴ്ചയിലായിരുന്നു ക്വെക് ജനിച്ചത്. കുഞ്ഞു ജീവൻ അതിജീവിക്കുമെന്ന പ്രതീക്ഷ ഡോക്ർമാർക്കും മാതാപിതാക്കൾക്കും ഇല്ലായിരുന്നു. 24 സെന്‍റിമീറ്റർ മാത്രമായിരുന്നു കുട്ടിയുടെ വലിപ്പം.
പിന്നീട്, കുട്ടിയെ നിയോനേറ്റൽ ഇന്‍റൻസീവ് കെയർ യൂനിറ്റിലേക്ക് കുഞ്ഞിനെ മാറ്റി. കുട്ടിയെ യൂനിറ്റിേലക്ക് കൊണ്ടുവന്നപ്പോൾ കണ്ണുകൊണ്ട് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പറയുന്നു. 22 വർഷമായി നഴ്സിങ് രംഗത്ത് ജോലിചെയ്യുന്ന താൻ ആദ്യമായാണ് ഇത്രയും ചെറിയ കുഞ്ഞിനെ പരിചരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.
13മാസം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക പരിചരണത്തിലായിരുന്നു കുട്ടി. ആഴ്ചകളോളം വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. 13 മാസത്തിലധികം ചികിത്സ നേടിയശേഷം കഴിഞ്ഞമാസം ക്വെക് ആശുപത്രിവിട്ടു. ഇപ്പോൾ 6.3 കിലോയാണ് ക്വെകിന്‍റെ തൂക്കം. മാസം തികയാതെ പ്രസവിച്ചശേഷം അതിജീവിച്ച ഏറ്റവും ചെറിയ കുഞ്ഞാണ് ക്വെകെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മറ്റു കുട്ടികളെ പോലെയായിരുന്നില്ല ക്വെകിന്‍റെ പരിചരണം. ഡോക്ടർമാരെയും വളരെയധികം ക്വെക് കുഴക്കിയിരുന്നു. തൊലി വളരെ നേർത്തതായതിനാൽ വിരൽകൊണ്ടുപോലും സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല. പരിശോധിക്കാൻ അതിലും ബുദ്ധിമുട്ടായിരുന്നു. കുഞ്ഞിനായി വളരെ ചെറിയ ശ്വാസകോശ ട്യൂബ് സംഘടിപ്പിക്കേണ്ടിവന്നു. ഡയപ്പർ മുറിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. നൽകേണ്ട മരുന്നിന്‍റെ അളവ് പോയിന്‍റ് രേഖപ്പെടുത്തി കുറിക്കേണ്ടിവന്നുവെന്നും ഡോക്ടർമാർ പറയുന്നു.
ആശുപത്രി വാസത്തിനിടെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം മാതാപിതാക്കൾക്ക് നൽകിയിരുന്നു. അതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. കോവിഡ് മഹാമാരിക്കാലത്ത് ക്വെകിനെപ്പോലെ ഒരു പെൺകുട്ടിയുടെ അതിജീവനം ശാസ്ത്രലോകത്തിന് വളരെയധികം പ്രതീക്ഷ നൽകുന്നതാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.