ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പ് പന്തളം

തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിക്കുന്നു

പൂജ ആഘോഷത്തിനുള്ള പൂക്കളൊരുക്കി പന്തളം തെക്കേക്കര പഞ്ചായത്ത്

പന്തളം തെക്കേക്കര: മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് നാടന്‍പൂക്കള്‍ തയാറാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പ് പ്രസിഡന്‍റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വാടാമുല്ല, ബന്ദി, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്. വര്‍ഷം മുഴുവന്‍ തെക്കേക്കരക്ക് ആവശ്യമായ പൂക്കള്‍ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കും.

വൈസ് പ്രസിഡന്‍റ് റാഹേല്‍, സ്ഥിരംസമിതി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് മെംബര്‍ പ്രസാദ് കുമാര്‍, കൃഷി ഓഫിസര്‍ സി. ലാലി, സീനിയര്‍ അസി. എന്‍. ജിജി, കാര്‍ഷിക കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Flower cultivation of Pandalam Thekkakara Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.