ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) ജൂനിയർ അക്കൗണ്ട്സ് ഒാഫിസർ തസ്തികയിലെ 996 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാൺലൈൻ കോംപറ്ററ്റീവ് എക്സാം-2017 ലൂടെയാണ് നിയമനം. കേരള സർക്കിളിൽ 41 (ജനറൽ-20, ഒ.ബി.സി-ഏഴ്, എസ്.സി-എട്ട്, എസ്.ടി-ആറ്) ഒഴിവുകളാണുള്ളത്. മറ്റ് സർക്കിളുകളിലെ ഒഴിവുകളുടെ എണ്ണം http://www.externalbsnlexam.com ൽ ലഭ്യമാണ്.
ജൂനിയർ അക്കൗണ്ട്സ് ഒാഫിസർ സർക്കിൾ ആസ്ഥാനമായ കേഡർ ആണ്. അതായത് അഖിലേന്ത്യ കേഡറിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ ആദ്യ സർക്കിളിൽ മാത്രമായിരിക്കും ഉദ്യോഗാർഥികൾ ജോലി ചെയ്യേണ്ടത്. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ഉദ്യോഗാർഥിയെ മറ്റ് സർക്കിളുകളിേലക്ക് താൽക്കാലികമായോ സ്ഥിരമായോ മാറ്റാൻ ബി.എസ്.എൻ.എല്ലിന് അവകാശമുണ്ടായിരിക്കും. ഉദ്യോഗാർഥികൾക്ക് അപേക്ഷാസമയത്ത് താൽപര്യമുള്ള കേഡർ തെരഞ്ഞെടുക്കാം. സർക്കിളിലെ ഒഴിവുകളുടെ എണ്ണത്തിനനുസരിച്ച് കട്ട് ഒാഫ് നിശ്ചയിച്ച് ഉദ്യോഗാർഥികളെ നിയമിക്കും.
വിദ്യാഭ്യാസയോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് നേടിയ എം.കോം/സി.എ/െഎ.സി.ഡബ്യൂ.എ/സി.എസ് ഒാൺലൈൻ രജിസ്ട്രേഷൻ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റിെൻറ നമ്പറും സ്ഥാപനത്തിെൻറ പേരും രേഖപ്പെടുത്തണം. 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക. പ്രായം: 2017 ജനുവരി ഒന്നിന് 20നും 30നും ഇടയിൽ. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. പരീക്ഷ: നവംബർ അഞ്ചിനാണ് ഒാൺലൈൻ പരീക്ഷ നടത്തുക. ശമ്പളസ്കെയിൽ: 16,400-40,500 ബേസിക്കിെൻറ മൂന്നുശതമാനം വാർഷിക ഇൻക്രിമെൻറും െഎ.ഡി.എ, എച്ച്.ആർ.എ, മെഡിക്കൽ ബെനിഫിറ്റ്സ് തുടങ്ങിയ ആനുകൂല്യങ്ങളും. അപേക്ഷ: യോഗ്യരായ ഉദ്യോഗാർഥികൾ www.externalexam.bsnl.co.in ൽ രജിസ്റ്റർ ചെയ്യണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ബി.എസ്.എൻ.എല്ലുമായി അഞ്ചുവർഷത്തേക്കുള്ള ബോണ്ടിൽ ഏർപ്പെടേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയ്നിങ് ഉണ്ടായിരിക്കും. ട്രെയ്നിങ് കാലാവധിയിൽ സ്റ്റൈപൻഡ് ലഭിക്കും. ഫീസ്: 1000 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർ 500 രൂപ അടച്ചാൽ മതിയാകും. ഇൻറർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി ഫീസടക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബർ 15. വിവരങ്ങൾക്ക് ww.bsnl.co.in/www.externalexam.bsnl.co.in എന്നീ വെബ്സൈറ്റുകൾ കാണുക. സംശയങ്ങൾക്ക് 01123352491ൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.