ഒഴിവുകൾ ഇനം തിരിച്ച് ചുവടെ: (ഇനം, ആൺ, പെൺ എന്ന ക്രമത്തിൽ)
ആർചറി-04, 03, അക്വാറ്റിക്-11, 09, അത്ലറ്റിക്സ്/ക്രോസ് കൺട്രി-16, 16, ബാസ്കറ്റ്ബാൾ- 6, 0, ബോക്സിങ്- 06, 04, ഇക്വസ്ട്രിയൻ -03, 00, ഫുട്ബാൾ-08, 00, ജിംനാസ്റ്റിക്സ്-05, 00, ഹാൻഡ്ബാൾ-06, 00, ഹോക്കി-08, 00, ജൂഡോ-04, 05, കബഡി-07, 00 േപാളോ-01, 00 ഷൂട്ടിങ്-07, 07, ൈതക്വാൻഡോ-08, 00, വോളിബാൾ-09, 00, വാട്ടർ സ്പോർട്സ്- 06, 05, വെയിറ്റ് ലിഫ്റ്റിങ്-08, 05, റെസ്ലിങ്-12, 07.
അപേക്ഷകർ സംസ്ഥാന ടീമിൽ/ദേശീയടീമിൽ കളിച്ചിരിക്കണം, ദേശീയ സ്കൂൾ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവർക്കും യൂനിവേഴ്സിറ്റി ടൂർണമെൻറിൽ കളിച്ചവർക്കും അപേക്ഷിക്കാം. ശാരീരികക്ഷമത, സ്പോർട്സ് ട്രയൽസ്, വൈദ്യപരിശോധന, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകർ പത്താം ക്ലാസ് ജയിച്ചിരിക്കണം. ശാരീരികക്ഷമത (പുരുഷന്മാർക്ക്): ഉയരം 170 സെ.മീ., നെഞ്ചളവ്- 80--85 സെ.മീ. ഉയരത്തിന് ആനുപാതികമായ തൂക്കം. എസ്.ടി വിഭാഗക്കാർക്ക് ഉയരം 162.5 സെ.മീ., നെഞ്ചളവ് 76--81 സെ.മീ, സ്ത്രീകൾക്ക് ഉയരം 157 സെ.മീ., നെഞ്ചളവ് ബാധകമല്ല, ഉയരത്തിനൊത്ത തൂക്കം. എസ്.ടി വിഭാഗക്കാരായ സ്ത്രീകൾക്ക് ഉയരം 150 സെ.മീ. അപേക്ഷകർക്ക് കണ്ണടകൂടാതെ മികച്ച കാഴ്ചശക്തിയുണ്ടാവണം. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന കാൽപാദം, വിക്ക്, വെരിക്കോസ് വെയ്ൻ, വർണാന്ധത, കോങ്കണ്ണ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല.
പ്രായം: 01/08/2017ന് 18നും 23നും മധ്യേ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്.
ശമ്പളം: 21,700 രൂപ, മറ്റ് അലവൻസുകൾ പുറമെ.
അപേക്ഷിക്കേണ്ട വിധം: www.bsf.nic.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷഫോമും അഡ്മിറ്റ് കാർഡും പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോേട്ടാ പതിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി തപാലിൽ അയക്കണം.
അപേക്ഷ കവറിനുമുകളിൽ APPLICATION FOR THE RECRUITMENT OF SPORTS PERSON CT(GD) MALE/FEMALE IN BSF AGAINST SPORTS QUOTA എന്ന് എഴുതണം. അപേക്ഷകൾ അയക്കേണ്ട വിലാസം: The Commandant, 32 Bn BSF, Hisar, Post Office-- Sirsa Road, District -- Hisar, Haryana --125 011
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.