പോത്തൻകോട്: ചന്തവിളയിൽ ഗുണ്ടാ ആക്രമണത്തിൽ കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൂന്നുപ്രതികൾ അറസ്റ്റിൽ.
അയിരൂപ്പാറ സ്വദേശി കുട്ടൻ, ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാംപ്രതി അയിരൂപ്പാറ സ്വദേശി സ്റ്റീഫൻ ഒളിവിലാണ്. ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിലെ കടത്തിണ്ണയിലുണ്ടായ തർക്കത്തിനിടെയാണ് മെന്റൽ ദീപുവിന് പരിക്കേറ്റത്. കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്റൽ ദീപു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നേരത്തെ സംഘം ചേർന്ന് മദ്യപിച്ച സംഘം ആദ്യം തുണ്ടത്തിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി പതിനൊന്നോടെ ചന്തവിളയിലെത്തി മദ്യപാനം തുടരുന്നതിനിടെയാണ് ദീപുവിന് തലയ്ക്കടിയേറ്റത്.
കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പരിക്കേറ്റ മെന്റൽ ദീപു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇവരെ മങ്ങാട്ടുകോണത്തു നിന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.