ബേപ്പൂർ: മാത്തോട്ടത്ത് അജ്ഞാതരുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മാത്തോട്ടം സ്വദേശി ഷാനാസ് നിവാസിൽ ഷിബിലിനെയാണ് (27) നാല് പേരടങ്ങുന്ന അജ്ഞാത സംഘം മർദിച്ചവശനാക്കിയത്.
ഞായറാഴ്ച രാത്രി പതിനൊന്നരക്ക് ഷിബിൽ വീട്ടിലേക്ക് ഗേറ്റ് തുറന്ന് കയറുമ്പോൾ പിന്നിൽനിന്ന് ഒരാൾ വിളിച്ച് തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് വേറെ മൂന്നുപേരും കൂടിച്ചേർന്ന് മർദിക്കുകയായിരുന്നു. കത്തികൊണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേൽപിച്ചു.
ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് ഇടതുകാലിന്റെ എല്ലിനും പരിക്കേറ്റു. കോഴിക്കോട് മാങ്കാവ് സ്വകാര്യ ആശുപത്രിയിലെ അടിയന്തര ചികിത്സക്കുശേഷം യുവാവ് വീട്ടിൽ കിടപ്പിലാണ്. മാറാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കോഴിക്കോട് അക്ബർ അക്കാദമിയിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുകയാണ് ഷിബിൽ. മൊബൈൽ ഫോൺ അക്രമികൾ കവർന്നതായും ഷിബിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.