മേലാറ്റൂർ: വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി നാലുപേർ മേലാറ്റൂർ പൊലീസിന്റെ പിടിയിൽ. സംസ്ഥാന സർക്കാറിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മണിയാണീരിക്കടവ് പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ നാലുപേരെ മേലാറ്റൂർ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 32.72 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
കരുവള്ളി ഷഫീഖ് (28), കരുവള്ളി മുബഷിർ (31), ഒളകര നിഷാദ് (34), മച്ചിങ്ങൽ ഉബൈദുല്ല (32) എന്നിവരാണ് പിടിയിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.എസ്. ഷാരോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പ്രതികൾ പിടിയിലായത്.
മേലാറ്റൂർ എസ്.ഐ സി. സനീത്, എ.എസ്.ഐ ജോർജ് കുര്യൻ, സി.പി.ഒമാരായ സുർജിത്, രാജേഷ്, എസ്.സി.പി.ഒമാരായ ജോർജ് സെബാസ്റ്റ്യൻ, നിതിൻ ആന്റണി, ഹോം ഗാർഡ് ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.