പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപുലർ ഫ്രണ്ട് മുൻ സൗത്ത് ജില്ല സെക്രട്ടറി അറസ്റ്റിൽ. പട്ടാമ്പി വല്ലപ്പുഴ സ്വദേശി മേലെ ചെറുകുന്നത്ത് അബ്ദുൽ കബീറിനെയാണ് (41) ബുധനാഴ്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിലും പ്രതികളുപയോഗിച്ച വാഹനം നശിപ്പിക്കുന്നതിലും ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 28 ആയി.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ഏപ്രിൽ 16ന് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതിൽ മൂന്നുപേരാണ് കടയിൽ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലാകാനുണ്ട്. നേരത്തേ സൗത്ത് ജില്ല സെക്രട്ടറി അബൂബക്കർ സിദ്ദീഖ് അറസ്റ്റിലായിരുന്നു. പോപുലർ ഫ്രണ്ടിന് രണ്ട് ജില്ല സെക്രട്ടറിമാരുണ്ട്. അഗ്നിരക്ഷ ഉദ്യോഗസ്ഥനടക്കം 27 പേർ ഇതുവരെ അറസ്റ്റിലായി. 39 പേരെയാണ് പ്രതിച്ചേർത്തത്. ഒമ്പതുപ്രതികൾ ഒളിവിൽപോയി.
ഏപ്രിൽ 15ന് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിലെ രാഷ്ട്രീയ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് എഫ്.ഐ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.