ഏറ്റുമാനൂർ: വാറന്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ. തൊടുപുഴ കോലാനിക്കരയിൽ തൃക്കയിൽ വീട്ടിൽ സുരേഷ് എന്ന സെൽവകുമാറിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷനിൽ മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുന്നതിനെ തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇയാൾക്ക് ജില്ലയിൽ ഗാന്ധിനഗർ, അയർക്കുന്നം സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ട്.
ഏറ്റുമാനൂർ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ ഭരതൻ, സി.പി.ഒമാരായ രാകേഷ്, നിധിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.