രാഹുൽ, നിഷാദ്, സെമിൻ
കല്ലമ്പലം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്നുപേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുടവൂർ ഞാറയിൽകോണം ചരുവിള പുത്തൻവീട്ടിൽ രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പട്ടികജാതിയിൽപെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും വിവരമറിഞ്ഞ നിഷാദ്, കൂട്ടുകാരനായ സെമിൻ എന്നിവർ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ മൂവരും ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടി നാലുമാസം ഗർഭിണിയാണ്.
പെൺകുട്ടി സ്കൂളിൽ ഇടയ്ക്കിടെ വരാതിരിക്കുകയും കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും ശ്രദ്ധിച്ച അധ്യാപകർ കുട്ടിയുടെ രക്ഷാകർത്താക്കളുമായി ബന്ധപ്പെടുകയും തുടർന്ന് നടത്തിയ കൗൺസിലിങ്ങിലും അന്വേഷണത്തിലുമാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ ഹരി മോൻ, സി.പി.ഒ. വിനോദ്, പ്രഭാത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.