കരിനീല

നിന്നിൽ നിന്നും

തിരിഞ്ഞുനടക്കുമ്പോൾ

ഒരു നീണ്ടതീവണ്ടിച്ചൂളം

ഹൃദയഭിത്തിയിൽ

തട്ടിത്തൂവുന്നു.

വെളുപ്പിലും

ഇരുട്ടെന്നുവിതുമ്പിക്കരഞ്ഞ

കുട്ടിയെപ്പോലെ

പിൻനടത്തം

കാഴ്ചവറ്റുന്നു.

ഓണപ്പൂവിൽനിന്നും

തെറുത്തെടുത്ത

ഇതളുകൾ

ചരമദിനത്തിലെ

മന്ദസ്മിതന്‍റെ

കണ്ണാടിച്ചിത്രത്തിൽ

വിതറിത്തൂവുംപോലെ

പിൻനടത്തമിടറുന്നു.

നീ കാഴ്ചയിൽ

പുറംതിരിഞ്ഞുനിൽക്കുമൊരു

നീളൻകുന്ന്.

കശുമാവുകളും

മുളന്തോപ്പുകളും

ഈങ്ങാമരങ്ങളും

പടർപ്പ് വിരിച്ച

പച്ചക്കുന്ന്!

നീയിപ്പോൾ

Tags:    
News Summary - arts club-karineela-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 07:23 GMT