കാനന ചിത്രങ്ങളുടെ പ്രദർശന വേദിയിൽ അഡ്വ. മുല്ലുവും മകൻ ഗൗതമും


കൊടുങ്ങല്ലൂർ പുസ്തകോത്സവത്തിൽ കാനന കാഴ്ചകൾ പകർന്ന് അമ്മയും മകനും

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പുസ്തകോത്സവത്തിൽ കാനന കാഴ്ചകൾ പകർന്ന് അമ്മയും മകനും. കൊടുങ്ങല്ലൂർ നഗരത്തിൽ കുഞ്ഞികുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ‘ലിഖിതം’ പുസ്തകോത്സവമാണ് കാട്ടുകാഴ്ചകളുടെയും പ്രദർശന വേദിയായിരിക്കുന്നത്. വനയാത്ര പാഷനാക്കിയ കുടുംബത്തിലെ അമ്മയും മകനും കാമറയിൽ പകർത്തിയ ചിത്രങ്ങൾ എന്നതാണ് ‘ബ്യൂട്ടി ഓഫ് മദർ നാച്വർ’ എന്ന പ്രദർശനത്തിന്റെ സവിശേഷത.

ചന്തപ്പുര ക്രാഫ്റ്റ് ആശുപത്രിയിലെ ഡോ. സുഭാഷിന്റെ ഭാര്യയും കൊടുങ്ങല്ലൂർ കോടതിയിലെ അഭിഭാഷകയുമായ ഇരിഞ്ഞാലക്കുട സ്വദേശിനി മുല്ലു സുഭാഷും മകനും വിപ്രോയിൽ എൻജിനിയറുമായ ഗൗതം സുഭാഷും കാമറയിൽ പകർത്തിയ ജീവജാലങ്ങളുടെതാണ് ചിത്രങ്ങൾ. മലമുഴക്കി വേഴാമ്പൽ, മലയണ്ണാൻ, നീലക്കോഴി, കടുവ, സിംഹവാലൻ കുരങ്ങ്, പെലിക്കൺ, ആന കുടുംബം, ചുട്ടിപരുന്ത്, മുങ്ങ തുടങ്ങിയവയുടെ ദൃശ്യഭംഗിയുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

കേരളം, കർണാടക, തമിഴ്നാട് വനങ്ങളിൽനിന്നാണ് ഈ ജീവികളെ കാമറയിലാക്കിയത്. പക്ഷികളിൽ പലതിനെയും മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് കാമറയിലാക്കാനായതെന്ന് അഡ്വ. മുല്ലു പറഞ്ഞു.

Tags:    
News Summary - Mother and son shared their views at the Kodungallur Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT