‘ആ വേഷം ഏറ്റെടുക്കട്ടെ’; മാമുക്കോയയുടെ പകരക്കാരനാകുന്നതിൽ ഹരിശ്രീ അശോകൻ

പ്രിയപ്പെട്ട മാമുക്കോയ ആശുപത്രിയിലാണെന്ന വാർത്ത അറിഞ്ഞ് രാവിലെ സംവിധായകൻ വി.എം. വിനുവിനെ വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നു. നില കുറച്ച് ഗുരുതരമാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട്, പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാൻ എന്നെ കുറച്ചു പേർ വിളിച്ചു.

നല്ല കഥാപാത്രവും കഥയുമാണ് അവർ പറഞ്ഞത്. കഥ പറഞ്ഞു തീർന്നപ്പോൾ ഫോണിൽ നോക്കി. വി.എം. വിനുവിന്‍റെ മിസ്ഡ്കാൾ. തിരിച്ചു വിളിച്ചപ്പോഴാണ് മാമുക്കോയ വിട്ടുപിരിഞ്ഞ കാര്യം അറിയുന്നത്. അപ്പോഴത്തെ സങ്കടം വളരെ വലുതായിരുന്നു.

പിന്നാലെ, തൊട്ടുമുമ്പ് കഥ പറഞ്ഞ ആളുകളുടെ കാൾ വീണ്ടും വന്നു. ഇതിനിടെയാണ് എനിക്കായി പറഞ്ഞ കഥാപാത്രം മാമുക്കോയക്കാണ് അവർ ആദ്യം നിശ്ചയിച്ചിരുന്നതെന്ന് യാദൃച്ഛികമായി പറഞ്ഞത്. അപ്പോഴുണ്ടായ സങ്കടം പറഞ്ഞറിയിക്കാനാകില്ല. ഇത് ഏറ്റെടുക്കണോ വേണ്ടയോ എന്ന ചിന്തയാണ് പിന്നെ ഉണ്ടായത്.

ഇതോടെ, ഞാൻ മകൻ അർജുൻ അശോകനെയും മകൾ ശ്രീക്കുട്ടിയെയും വിളിച്ചു. മാമുക്കോയക്കായി നിശ്ചയിച്ച വേഷം അച്ഛന് ലഭിച്ചത് ഭാഗ്യമായി കണ്ട് ഏറ്റെടുക്കണമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ആ കഥാപാത്രം ചെയ്യണമെന്ന തീരുമാനത്തിലാണ് ഇപ്പോൾ ഞാൻ. എല്ലാവരുമായി പൊരുത്തപ്പെട്ടു പോകുന്ന സാധാരണക്കാരനായിരുന്നു പ്രിയപ്പെട്ട മാമുക്കോയ.

Tags:    
News Summary - Harisree Ashokan shared memory about late actor mamukkoya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.